ആപ്പ്ജില്ല

'ഒരിക്കലും അംഗീകരിക്കാനാകില്ല' യുഎന്നിൽ കശ്മീര്‍ പ്രശ്നം പരാമര്‍ശിച്ച തുര്‍ക്കിയെ വിമര്‍ശിച്ച് ഇന്ത്യ

Samayam Malayalam 23 Sept 2020, 2:24 pm
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയിൽ കശ്മീര്‍ വിഷയം ഉന്നയിച്ച തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗാനെതിരെ കടുത്തഭാഷയിൽ വിമര്‍ശിച്ച് ഇന്ത്യ. തുര്‍ക്കി പ്രസിഡന്റിന്റെ പ്രസംഗം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടെലാണ്, ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ പ്രതികരിച്ചു. യുഎന്നിലെ ഇന്ത്യന്‍ സ്ഥിരം പ്രതിനിധി ടി.തിരുമൂര്‍ത്തി ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Samayam Malayalam turkish president
തുർക്കി പ്രസിഡന്റ്


Also Read : ഇസ്രായേൽ അധിനിവേശത്തിൽ ലോകരാജ്യങ്ങള്‍ നിഷ്ക്രിയര്‍; യുഎന്നിൽ ചോദ്യശരങ്ങളുമായി ഖത്തർ

അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ,

"ജമ്മു കശ്മീരിനെ സംബന്ധിച്ച് തുര്‍ക്കി പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങള്‍ ഞങ്ങള്‍ കണ്ടിരുന്നു. അവ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കടുത്ത ഇടപെടലാണ്, പൂര്‍ണമായും അസ്വീകാര്യമാണ്. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും സ്വന്തം നയങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിൽ പ്രതിഫലിപ്പിക്കാനും തുര്‍ക്കി പഠിക്കണം."


Also Read : പ്രവാസികൾ ശ്രദ്ധിക്കേണ്ടതെന്ത്? പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് അബുദാബി

ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയുടെ രണ്ടാം ദിവസമായിരുന്നു എര്‍ദോഗാന്റെ വിവാദ പരാമര്‍ശമുണ്ടായത്. ദക്ഷിണേഷ്യയുടെ സ്ഥിരതയ്ക്കും സമാധാനത്തിനുമിടയില്‍ കശ്മീര്‍ പോരാട്ടം ഒരു കത്തുന്ന വിഷയമാണെന്നും, ഐക്യ രാഷ്ട്ര സഭയുടെ പ്രമേയങ്ങളുടെ ചട്ടക്കൂടിനുള്ളിലെ സംഭാഷണത്തിലൂടെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്നുമാണ് തുര്‍ക്കി പ്രസിഡന്റ് പറഞ്ഞത്. കശ്മീരിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി പ്രശ്‌നം പരിഹരിക്കണമെന്നും എര്‍ദോഗാന്‍ കൂട്ടിചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്