ആപ്പ്ജില്ല

ഇന്ത്യയില്‍ ഗോ സംരക്ഷണ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ നടപടികളില്ല; യുഎസ്

പൊതുവെ മുസ്‍ലിംകളാണ് ആക്രമണത്തിന് ഇരയാകുന്നതെന്നും ന്യൂനപക്ഷങ്ങൾ ഭയത്തിലാണു കഴിയുന്നതെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു.

TNN 16 Aug 2017, 3:07 pm
വാഷിങ്ടണ്‍ : ഗോ സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ ഇന്ത്യയിൽ വർധിച്ചിരിക്കുകയാണെന്നും അക്രമങ്ങൾ തടയാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു ഇടപെടലുകളുമില്ലെന്നും യുഎസ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ​മതസ്വാതന്ത്ര്യത്തെ കുറിച്ച് തയ്യാറാക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇൗ പരാമർശം . ഇന്ത്യയിൽ ഗോസംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചാരണം കിട്ടിയതിന് അനുസരിച്ച് ആക്രമണങ്ങളും വർധിച്ചു. 29 സംസ്ഥാനങ്ങളിൽ 24ലും പൂർണമായോ ഭാഗികമായോ കന്നുകാലി കശാപ്പിന് നിയന്ത്രണങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Samayam Malayalam india did not act against cow vigilantes says u s
ഇന്ത്യയില്‍ ഗോ സംരക്ഷണ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ നടപടികളില്ല; യുഎസ്


ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരത്തിലേറിയശേഷം മതസ്വാതന്ത്ര്യത്തെക്കുറിച്ച് തയാറാക്കിയ ആദ്യ യുഎസ് റിപ്പോര്‍ട്ടാണിത്. ആറു സംസ്ഥാനങ്ങളിൽ മതപരിവർത്തനം നിരോധിച്ചിട്ടുണ്ട്. ഗോ സംരക്ഷണ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികളെടുക്കാൻ സർക്കാർ തയാറാവുന്നില്ല. പൊതുവെ മുസ്‍ലിംകളാണ് ആക്രമണത്തിന് ഇരയാകുന്നതെന്നും ന്യൂനപക്ഷങ്ങൾ ഭയത്തിലാണു കഴിയുന്നതെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു.

മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും കലാപങ്ങളും വേർതിരിവുകളും ഇന്ത്യയിൽ വർധിക്കുകയാണ്. ബീഫിനെച്ചൊല്ലി ആൾക്കൂട്ട ആക്രമങ്ങൾ വ്യാപകമായി. കഴിഞ്ഞ വര്‍ഷം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് 300ലധികം അക്രമസംഭവങ്ങളാണ് നടന്നതെന്ന് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്ഐ) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2015ല്‍ ഇത് 177 ആണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

India did not act against cow vigilantes, says U.S.

India has recorded a spike in violence related to religious intolerance in 2016 and the authorities have routinely refused to take action against cow vigilantes, the U.S. State Department noted in its annual International Religious Freedom Report released

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്