ചുഴലിക്കാറ്റ്: ബഹാമസിന് ഇന്ത്യയുടെ ഏഴ് കോടി രൂപ ധനസഹായം
ബഹാമസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റ് ദുരന്തമാണ് ഡോറിയൻ വിതച്ചത്. ഏകദേശം 70000 പേര്‍ക്ക് അടിയന്തരമായി ഭക്ഷണവും വെള്ളവും പാര്‍പ്പിടവും ഒരുക്കേണ്ടതുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
Samayam Malayalam 8 Sept 2019, 5:38 pm
ഹൈലൈറ്റ്:
- ഡോറിയൻ ചുഴലിക്കാറ്റിൽ ബഹാമസ് ദ്വീപിൽ വൻ നാശനഷ്ടം
- മരണസംഖ്യ ഭീതിജനകമെന്ന് അധികൃതര്‍
- അടിയന്തര സഹായവുമായി ഇന്ത്യ
ന്യൂഡൽഹി: ഡോറിയൻ ചുഴലിക്കാറ്റിൽ ദുരന്തമനുഭവിക്കുന്ന ബഹാമസിന് ഏഴ് കോടി രൂപ ധനസഹായം അനുവദിച്ച് ഇന്ത്യ. ബഹാമസിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് തുക എത്രയുംവേഗം ലഭ്യമാക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്നാണ് ഒരു മില്യൺ യുഎസ് ഡോളറിന്‍റെ ധനസഹായം ഇന്ത്യ പ്രഖ്യാപിച്ചത്. ഡോറിയൻ ചുഴലിക്കാറ്റ് മൂലം ബഹാമസിലുണ്ടായ വലിയ നാശനഷ്ടത്തിൽ ദുഃഖമുണ്ടെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വിറ്ററിൽ കുറിച്ചു. ഈ വിഷമവൃത്തത്തിൽ ബഹാമസിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ഒരു മില്യൺ ഡോളറിന്‍റെ സാമ്പത്തിക സഹായം രാജ്യത്തിന് പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ബഹാമസിന്‍റെ ചരിത്രത്തിലെ ഏറ്റവു ശക്തമായ ചുഴലിക്കാറ്റാണ് ഡോറിയൻ. ദ്വീപുരാഷ്ട്രത്തിന്‍റെ ഭാഗമായ അബാക്കോ ദ്വീപിലും ഗ്രാൻഡ് ബഹാമ ദ്വീപിലും ഈ ആഴ്ച ആദ്യം നാശം വിതച്ച. ചുഴലിക്കാറ്റ് പ്രദേശത്തെ നിര്‍മാണങ്ങളെല്ലാം പാടെ തകര്‍ത്തു. വിമാനമിറങ്ങാനുള്ള എയര്‍സ്ട്രിപ്പും ആശുപത്രി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുമാണ് ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞത്. 40 അടി നീളമുള്ള രണ്ട് ശീതീകരിച്ച ട്രക്കുകള്‍ മൃതദേഹങ്ങള്‍ നീക്കാനായി ആവശ്യം വരുമെന്നായിരുന്നു സ്ഥലത്തെ ശേഷിക്കുന്ന ഒരേയൊരു ആശുപത്രിയിലെ മെഡിക്കൽ ചീഫ് പറഞ്ഞത്. മരണനിരക്ക് ഞെട്ടിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ധാരാളം ബോഡിബാഗുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹാമസിലെ ദുരിതാശ്വാസ ഏജൻസിയായ നാഷണൽ എമര്‍ജൻസി മാനേജ്മെന്‍റ് ഏജൻസിയ്ക്കൊപ്പം യുഎസ് തീരസേനയും രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നുണ്ട്. ഇതുവരെ 295 പേരെ വിവിധ ഏജൻസികള്‍ ചേര്‍ന്ന് രക്ഷപെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. രക്ഷിച്ചവര്‍ക്കും ദുരിതബാധിത മേഖലകളിൽ കുടുങ്ങിക്കിടക്കുന്നവര്‍ക്കും സഹായത്തിനായി ഡോക്ടര്‍മാരെയും നഴ്സുമാരെയും എത്തിക്കാനും ആവശ്യത്തിനു മരുന്നുകളും മറ്റ് ദുരിതാശ്വാസ സാമഗ്രികള്‍ സംഘടിപ്പിക്കാനുമുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
ബഹാമസ് ദ്വീപുകളിൽ 70000 പേര്‍ക്ക് അടിയന്തരമായി ഭക്ഷണവും വെള്ളവും പാര്‍പ്പിടവും ആവശ്യമായി വരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
അതേസമയം, ബഹാമസിൽ വൻ നാശം വിതച്ച ഡോറിയൻ ചുഴലിക്കാറ്റ് ഇന്ന് കാനഡയുടെ തീരത്ത് ആഞ്ഞടിച്ചു. മണിക്കൂറിൽ 155 കിലോമീറ്റര്‍ വേഗമുള്ള ചുഴലിക്കാറ്റിന്‍റെ ഭാഗമായി ഇതുവരെ നോവാ സ്കോഷ്യാ പ്രൊവിൻസിൽ 100 മില്ലിമീറ്റര്‍ മഴ പെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. ചുഴലിക്കാറ്റ് പലയിടത്തും വെള്ളപ്പൊക്കത്തിനും കാരണമായിട്ടുണ്ട്. വൈദ്യുത ലൈനുകള്‍ നശിച്ചതു മലം ഏകദേശം നാലരലക്ഷം വീടുകളിലേയ്ക്കുള്ള വൈദ്യുത കണക്ഷനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.
ബഹാമസിന്‍റെ ചരിത്രത്തിലെ ഏറ്റവു ശക്തമായ ചുഴലിക്കാറ്റാണ് ഡോറിയൻ. ദ്വീപുരാഷ്ട്രത്തിന്‍റെ ഭാഗമായ അബാക്കോ ദ്വീപിലും ഗ്രാൻഡ് ബഹാമ ദ്വീപിലും ഈ ആഴ്ച ആദ്യം നാശം വിതച്ച. ചുഴലിക്കാറ്റ് പ്രദേശത്തെ നിര്‍മാണങ്ങളെല്ലാം പാടെ തകര്‍ത്തു. വിമാനമിറങ്ങാനുള്ള എയര്‍സ്ട്രിപ്പും ആശുപത്രി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുമാണ് ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞത്. 40 അടി നീളമുള്ള രണ്ട് ശീതീകരിച്ച ട്രക്കുകള്‍ മൃതദേഹങ്ങള്‍ നീക്കാനായി ആവശ്യം വരുമെന്നായിരുന്നു സ്ഥലത്തെ ശേഷിക്കുന്ന ഒരേയൊരു ആശുപത്രിയിലെ മെഡിക്കൽ ചീഫ് പറഞ്ഞത്. മരണനിരക്ക് ഞെട്ടിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ധാരാളം ബോഡിബാഗുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹാമസിലെ ദുരിതാശ്വാസ ഏജൻസിയായ നാഷണൽ എമര്‍ജൻസി മാനേജ്മെന്‍റ് ഏജൻസിയ്ക്കൊപ്പം യുഎസ് തീരസേനയും രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നുണ്ട്. ഇതുവരെ 295 പേരെ വിവിധ ഏജൻസികള്‍ ചേര്‍ന്ന് രക്ഷപെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. രക്ഷിച്ചവര്‍ക്കും ദുരിതബാധിത മേഖലകളിൽ കുടുങ്ങിക്കിടക്കുന്നവര്‍ക്കും സഹായത്തിനായി ഡോക്ടര്‍മാരെയും നഴ്സുമാരെയും എത്തിക്കാനും ആവശ്യത്തിനു മരുന്നുകളും മറ്റ് ദുരിതാശ്വാസ സാമഗ്രികള്‍ സംഘടിപ്പിക്കാനുമുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
ബഹാമസ് ദ്വീപുകളിൽ 70000 പേര്‍ക്ക് അടിയന്തരമായി ഭക്ഷണവും വെള്ളവും പാര്‍പ്പിടവും ആവശ്യമായി വരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
അതേസമയം, ബഹാമസിൽ വൻ നാശം വിതച്ച ഡോറിയൻ ചുഴലിക്കാറ്റ് ഇന്ന് കാനഡയുടെ തീരത്ത് ആഞ്ഞടിച്ചു. മണിക്കൂറിൽ 155 കിലോമീറ്റര്‍ വേഗമുള്ള ചുഴലിക്കാറ്റിന്‍റെ ഭാഗമായി ഇതുവരെ നോവാ സ്കോഷ്യാ പ്രൊവിൻസിൽ 100 മില്ലിമീറ്റര്‍ മഴ പെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. ചുഴലിക്കാറ്റ് പലയിടത്തും വെള്ളപ്പൊക്കത്തിനും കാരണമായിട്ടുണ്ട്. വൈദ്യുത ലൈനുകള്‍ നശിച്ചതു മലം ഏകദേശം നാലരലക്ഷം വീടുകളിലേയ്ക്കുള്ള വൈദ്യുത കണക്ഷനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.