ജനീവ: ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിന് മുന്നിൽ ഇന്ത്യ ഇന്നലെ ബലൂചിസ്ഥാൻ വിഷയം അവതരിപ്പിച്ചു. പാക് അധീന കശ്‍മീരിൽ പാകിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഇന്ത്യ യുഎന്നിന്‍റെ ശ്രദ്ധയിൽപ്പെടുത്തി.
ബലൂച് വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കുമെന്നു കഴിഞ്ഞ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നു. ബലൂചിൽ മാത്രമല്ല, പാകിസ്ഥാൻ എന്ന രാജ്യത്തിനുള്ളിലും പാക് അധീന കശ്‍മീരിലും മനുഷ്യാവകാശ സംരക്ഷണം ഉറപ്പു വരുത്തണമെന്ന് യുഎന്നിലെ ഇന്ത്യൻ അംബാസഡർ അജിത് കുമാർ പറഞ്ഞു. ജനീവയിൽ നടന്ന 33 ാമത് ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദം ഒരു പ്രധാന നയമായി പാകിസ്ഥാൻ ഏറ്റെടുത്തിരിക്കുകയാണെന്നും 1989 മുതൽ വിഘടനവാദികളെ പാകിസ്ഥാൻ പിന്തുണക്കുകയാണെന്നും അജിത് കുമാർ പ്രസ്താവിച്ചു. അതിർത്തി കടന്നുള്ള തീവ്രവാദം പാകിസ്ഥാൻ അവസാനിപ്പിക്കണമെന്ന് നിരവധി രാജ്യങ്ങൾ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അജിത് കുമാർ പറഞ്ഞു. ഇന്ത്യ സമാധാനവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്ന രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബലൂച് വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കുമെന്നു കഴിഞ്ഞ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നു. ബലൂചിൽ മാത്രമല്ല, പാകിസ്ഥാൻ എന്ന രാജ്യത്തിനുള്ളിലും പാക് അധീന കശ്‍മീരിലും മനുഷ്യാവകാശ സംരക്ഷണം ഉറപ്പു വരുത്തണമെന്ന് യുഎന്നിലെ ഇന്ത്യൻ അംബാസഡർ അജിത് കുമാർ പറഞ്ഞു. ജനീവയിൽ നടന്ന 33 ാമത് ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദം ഒരു പ്രധാന നയമായി പാകിസ്ഥാൻ ഏറ്റെടുത്തിരിക്കുകയാണെന്നും 1989 മുതൽ വിഘടനവാദികളെ പാകിസ്ഥാൻ പിന്തുണക്കുകയാണെന്നും അജിത് കുമാർ പ്രസ്താവിച്ചു. അതിർത്തി കടന്നുള്ള തീവ്രവാദം പാകിസ്ഥാൻ അവസാനിപ്പിക്കണമെന്ന് നിരവധി രാജ്യങ്ങൾ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അജിത് കുമാർ പറഞ്ഞു. ഇന്ത്യ സമാധാനവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്ന രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.