ആപ്പ്ജില്ല

ഇന്ത്യ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ക്ഷണിതാക്കളായി താലിബാനും

ആദ്യമായാണ് ഭീകരസംഘടന താലിബാന്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെ സാന്നിധ്യം

Samayam Malayalam 9 Nov 2018, 9:55 am
മോസ്‍കോ: അഫ്‍ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചയില്‍ ഇന്ത്യ, താലിബാന്‍ ഭീകരവാദികളുടെ വക്താവുമായി വേദി പങ്കിടും. റഷ്യ ഇടപെട്ട് നടത്തുന്ന ഈ ചര്‍ച്ച ഉദ്യോഗസ്ഥതലത്തിലുള്ളതല്ല. ഭീകരവാദ സംഘടനകളുമായി വേദിപങ്കിടുന്നതില്‍ വിമുഖത കാണിച്ചിരുന്ന ഇന്ത്യന്‍ നയതന്ത്രത്തിന് വിഭിന്നമാണ് ഈ നിലപാട്.
Samayam Malayalam താലിബാന്‍
താലിബാൻ പോരാളികൾ (File Photo)


വിരമിച്ച നയതന്ത്രജ്ഞരായ ടിസിഎ രാഘവന്‍, അമര്‍ സിന്‍ഹ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

അഫ്‍ഗാനിസ്ഥാന്‍ സര്‍ക്കാരുമായി ആഴത്തിലുള്ള ബന്ധമാണ് ഇന്ത്യയ്‍ക്കുള്ളത്. താലിബാന്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനുമാണ് ചര്‍ച്ച. സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൈന, അമേരിക്ക, പാകിസ്ഥാന്‍ രാജ്യങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്‍പും ഇതേ വിഷയത്തില്‍ ഒരു മീറ്റിങ്ങില്‍ ഇന്ത്യ ഭാഗമായിരുന്നു. അന്ന് താലിബാന്‍ പങ്കെടുത്തിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്