ഹൂസ്റ്റൺ: ടെക്സസിൽ നിന്ന് കാണാതായി പിന്നീട് വീടിനു സമീപമുള്ള കലുങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നു വയസുകാരി ഷെറിൻ മാത്യൂസിൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം വിട്ടുനൽകി. എന്നാൽ, ആർക്കാണ് മൃതദേഹം വിട്ടു നൽകിയതെന്ന് വ്യക്തമല്ല.
ഇതിനിടെ, ഷെറിൻ മാത്യൂസിൻ്റെ മൃതദേഹം ഇരുമതങ്ങളുടെയും ആചാരപ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, ഷെറിൻ മാത്യൂസിൻ്റെ മൃതദേഹം തിരികെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വ്യക്തമാക്കി.
ഈ മാസം ഏഴിനാണ് ഡാലസിലെ ദത്തെടുക്കപ്പെട്ട വീട്ടിൽ നിന്ന് ഷെറിൻ മാത്യൂസിനെ കാണാതായത്. തുടർന്ന് 22 ആം തിയതി വീടിനു സമീപത്തെ കലുങ്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പാലു കുടിക്കാത്തതിന് പുലർച്ചെ മൂന്നുമണിക്ക് വീടിനു പുറത്തിറക്കി നിർത്തിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു എന്നാണ് വളർത്തുപിതാവ് ആയ വെസ്ലി മാത്യു ആദ്യം പറഞ്ഞത്. എന്നാൽ, പിന്നീട് പൊലീസിൽ കീഴടങ്ങിയ വെസ്ലി പാല് നിർബന്ധിപ്പിച്ച് കുടിപ്പിച്ചപ്പോൾ ഷെറിൻ മരിക്കുകയായിരുന്നു എന്ന് മൊഴി നൽകുകയായിരുന്നു.
Sherin Mathews dead body released by US
Petition For Interfaith Burial of Indian three year old girl Sherin Mathews