ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി ഭീഷണി. പൊട്ടിത്തെറിച്ച അഗ്‌നിപര്‍വ്വതമായ അനക് ക്രാക്കത്തോവയിൽ നിന്ന് ഇന്നലെയും പുകയും ചാരവും പുറത്തുവന്നതായാണ് റിപ്പോര്‍ട്ട്. അതിനാൽ തന്നെ സുനാമി ഇനിയുമുണ്ടാകുകയില്ലെന്ന കാര്യത്തിൽ വ്യക്തത വരുത്താനായിട്ടില്ല. ഇതുവരെ 281 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 800 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും നിരവധി പേരെ കാണാതായിട്ടുമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുനാമി ഭീഷണി നിലനിൽക്കുന്നതിനാൽ തന്നെ തീരവാസികള്‍ തീരം വിട്ടുപോകാന്‍ അടിയന്തര നിര്‍ദേശം സര്‍ക്കാര്‍ നൽകി കഴിഞ്ഞിട്ടുണ്ട്. ശനിയാഴ്ച രാത്രി ക്രാര്‍ക്കത്തോവ അഗ്‌നിപര്‍വതത്തിന് സമീപമുള്ള അനക് ക്രാക്കത്തോവ അഗ്‌നിപര്‍വ്വതത്തിലുണ്ടായ വൻ പൊട്ടിത്തെറിയാണ് സുനാമിക്ക് കാരണമെന്നാണ് ഇന്തോനേഷ്യ കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്.
നിരവധി കെട്ടിടങ്ങളും മറ്റും തകര്‍ന്നതിനാൽ റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് തന്നെയാണ് നിര്‍ദ്ദേശം.
അഗ്നിപര്‍വ്വതത്തിന്‍റെ പൊട്ടിത്തെറിയിൽ സമുദ്രാന്തര്‍ഭാഗത്തുണ്ടായ മാറ്റങ്ങളാണ് സുനാമിക്ക് കാരണമായതെന്നാണ് നിഗമനം. ക്രിസമസ് ആഘോഷങ്ങള്‍ക്കുള്‍പ്പെടെ ബീച്ചുകളില്‍ ഒത്തുകൂടിയവരുള്‍പ്പെടെ സുനാമി തിരകളിൽ അകപ്പെടുകയായിരുന്നു. അറപതടിയിലേറെ ഉയരത്തിൽ തിരമാലകള്‍ ആഞ്ഞടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബാന്റണ്‍ പ്രവിശ്യയിലെ തീരമേഖലകളിലാണ് സുനാമി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.
നിരവധി കെട്ടിടങ്ങളും മറ്റും തകര്‍ന്നതിനാൽ റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് തന്നെയാണ് നിര്‍ദ്ദേശം.
അഗ്നിപര്‍വ്വതത്തിന്‍റെ പൊട്ടിത്തെറിയിൽ സമുദ്രാന്തര്‍ഭാഗത്തുണ്ടായ മാറ്റങ്ങളാണ് സുനാമിക്ക് കാരണമായതെന്നാണ് നിഗമനം. ക്രിസമസ് ആഘോഷങ്ങള്‍ക്കുള്‍പ്പെടെ ബീച്ചുകളില്‍ ഒത്തുകൂടിയവരുള്‍പ്പെടെ സുനാമി തിരകളിൽ അകപ്പെടുകയായിരുന്നു. അറപതടിയിലേറെ ഉയരത്തിൽ തിരമാലകള്‍ ആഞ്ഞടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബാന്റണ്‍ പ്രവിശ്യയിലെ തീരമേഖലകളിലാണ് സുനാമി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.