വാഷിങ്ടൺ: ആറുമാസം മുൻപ് ഭൂമിയില്‍ നിന്ന് നാസ വിക്ഷേപിച്ച ഇന്‍സൈറ്റ് സുരക്ഷിതമായി ചൊവ്വയുടെ ഉപരിതലത്തില്‍ തൊട്ടു. ഇന്‍സൈറ്റിൻ്റെ പ്രവര്‍ത്തന കാലമായ രണ്ടു വര്‍ഷം പേടകം ചൊവ്വയിൽ പര്യവേക്ഷണത്തിൽ സുസജ്ജമായി പ്രവര്‍ത്തനക്ഷമമായിരിക്കും. ചൊവ്വയില്‍ നിന്നുള്ള അതിസൂക്ഷ്മ പ്രതലങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ഇന്‍സൈറ്റ് ഈ കാലയളവിൽ നല്‍കും. അമേരിക്ക വിക്ഷേപിച്ച 21ാമത്തെ ചൊവ്വാ ദൗത്യമാണ് ഇൻസൈറ്റ്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നാണ് ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയുടെ ഉപരിതലത്തിൽ തൊട്ടത്.
ലാൻ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇൻസൈറ്റ് ചൊവ്വയുടെ ഉപരിതലത്തിലെ മണ്ണിൻ്റെ ചിത്രം ഭൂമിയിലേക്ക് അയച്ചിരുന്നു. 360 കിലോഗ്രാമുള്ള പേടകത്തിൽ നിന്നും ചുവന്ന ഗ്രഹത്തിൻ്റെ ഇനിയുമറിയാത്ത രഹസ്യങ്ങൾ മനസ്സിലാക്കാൻ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. കഴിഞ്ഞ മെയില്‍ കാലിഫോര്‍ണിയയില്‍ നിന്നാണ് ഇന്‍സൈറ്റ് വിക്ഷേപിച്ചത്. ചൊവ്വാ ദൗത്യങ്ങളില്‍ 40 ശതമാനം മാത്രമേ ഇതിനോടകം വിജയം കണ്ടിട്ടുള്ളൂ. അതിനാൽ തന്നെ കഴിഞ്ഞ രാത്രിയിലെ ഓരോ നിമിഷങ്ങളും നാസയിലെ ശാസ്ത്രജ്ഞര്‍ ജിജ്ഞാസാ പൂര്‍വ്വമാണ് തള്ളി നീക്കിയിരുന്നത്.
ആറ് മാസത്തിനുള്ളിൽ ഇൻസൈറ്റ് സഞ്ചരിച്ചത് 301 മില്ല്യണ്‍ മൈല്‍ ദൂരമാണ്. ഊഷ്മാവും കാറ്റും അളക്കാനുള്ള സെന്‍സറുകള്‍, നിരീക്ഷണ കാമറകള്‍, ചൊവ്വയുടെ പ്രതലത്തിലെ ഓരോ ഇളക്കങ്ങളും നിരീക്ഷിക്കാനുള്ള സീസ്മോ മീറ്റര്‍, സോളാര്‍ പാനല്‍, റോബോട്ടിക് വിരലുകള്‍ തുടങ്ങിയ വിദഗ്ധ സംവിധാനങ്ങള്‍ അടങ്ങിയ പേടകമാണ് ഇന്‍സൈറ്റ്.
മറ്റു രാജ്യങ്ങളടക്കം ഇതിനോടകം രണ്ട് ഡസനിലധികം പേടകങ്ങളാണ് ചൊവ്വയിലേക്ക് അയച്ചിട്ടുള്ളത്. അവയിൽ പലതും പരാജയങ്ങളായിരുന്നു.
ലാൻ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇൻസൈറ്റ് ചൊവ്വയുടെ ഉപരിതലത്തിലെ മണ്ണിൻ്റെ ചിത്രം ഭൂമിയിലേക്ക് അയച്ചിരുന്നു. 360 കിലോഗ്രാമുള്ള പേടകത്തിൽ നിന്നും ചുവന്ന ഗ്രഹത്തിൻ്റെ ഇനിയുമറിയാത്ത രഹസ്യങ്ങൾ മനസ്സിലാക്കാൻ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. കഴിഞ്ഞ മെയില്‍ കാലിഫോര്‍ണിയയില്‍ നിന്നാണ് ഇന്‍സൈറ്റ് വിക്ഷേപിച്ചത്. ചൊവ്വാ ദൗത്യങ്ങളില്‍ 40 ശതമാനം മാത്രമേ ഇതിനോടകം വിജയം കണ്ടിട്ടുള്ളൂ. അതിനാൽ തന്നെ കഴിഞ്ഞ രാത്രിയിലെ ഓരോ നിമിഷങ്ങളും നാസയിലെ ശാസ്ത്രജ്ഞര്‍ ജിജ്ഞാസാ പൂര്‍വ്വമാണ് തള്ളി നീക്കിയിരുന്നത്.
ആറ് മാസത്തിനുള്ളിൽ ഇൻസൈറ്റ് സഞ്ചരിച്ചത് 301 മില്ല്യണ്‍ മൈല്‍ ദൂരമാണ്. ഊഷ്മാവും കാറ്റും അളക്കാനുള്ള സെന്‍സറുകള്‍, നിരീക്ഷണ കാമറകള്‍, ചൊവ്വയുടെ പ്രതലത്തിലെ ഓരോ ഇളക്കങ്ങളും നിരീക്ഷിക്കാനുള്ള സീസ്മോ മീറ്റര്‍, സോളാര്‍ പാനല്‍, റോബോട്ടിക് വിരലുകള്‍ തുടങ്ങിയ വിദഗ്ധ സംവിധാനങ്ങള്‍ അടങ്ങിയ പേടകമാണ് ഇന്‍സൈറ്റ്.
മറ്റു രാജ്യങ്ങളടക്കം ഇതിനോടകം രണ്ട് ഡസനിലധികം പേടകങ്ങളാണ് ചൊവ്വയിലേക്ക് അയച്ചിട്ടുള്ളത്. അവയിൽ പലതും പരാജയങ്ങളായിരുന്നു.