തെഹ്റാൻ: 2015ലെ ആണവകരാറിൽനിന്നും ഇറാൻ പിന്മാറി. കഴിഞ്ഞയാഴ്ച കരാറിൽനിന്നും ഭാഗികമായി പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. കരാറിൽ 300 കിലോഗ്രാമിൽ താഴെ യുറേനിയം സമ്പുഷ്ടീകരിക്കാൻ മാത്രമായിരുന്നു അനുമതി. കരാറിൽനിന്നും പിൻവാങ്ങിയതോടെ പരിധിയില്ലാതെ യുറേനിയം സമ്പുഷ്ടീകരിക്കാൻ ഇറാന് കഴിയും. സമ്പുഷ്ടീകരിച്ച യുറേനിയം സ്വന്തം ആവശ്യത്തിന് സംഭരിച്ചശേഷം വിൽപ്പന നടത്താനു ഇറാന് കഴിയും. യുഎസ് ഉപരോധത്തെത്തുടർന്ന് തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ ഉയർത്തെഴുന്നേൽപ്പിക്കാൻ നടപടി കൈക്കൊണ്ടില്ലെങ്കിൽ യുറേനിയം സംമ്പുഷ്ടീകരണത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പുനൽകി.
യുഎസുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പ്രതിരോധമാർഗ്ഗമാണിതെന്നും പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആണവ കരാറുമായി ബന്ധപ്പെട്ട് യുഎസുമായി ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
യുഎസുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പ്രതിരോധമാർഗ്ഗമാണിതെന്നും പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആണവ കരാറുമായി ബന്ധപ്പെട്ട് യുഎസുമായി ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.