നരേന്ദ്ര മോദിയോട് അഭ്യര്‍ഥന
വെള്ളിയാഴ്ചയാണ് ഇറാൻ പരമാധികാരിയായ ഹസൻ റൂഹാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ക്ക് കത്തെഴുതിയത്. യുഎസ് ഉപരോധം എങ്ങനെയാണ് കൊറോണ വൈറസ് പ്രതിരോധത്തെ ബാധിച്ചത് എന്നതു സംബന്ധിച്ച വിശദീകരണവും കത്തിൽ ഉണ്ടായിരുന്നു. വൈറസ് ബാധയെ പ്രതിരോധിക്കാൻ അന്താരാഷ്ട്ര സഹകരണം വേണമെന്നും രാജ്യങ്ങള്‍ തമ്മിൽ പരസ്പരം സഹകരിക്കണമെന്നും ഹുസൈൻ റൂഹാനി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന ചികിത്സാച്ചെലവും സൗകര്യങ്ങളും കണക്കിലെടുത്ത് ഇക്കാര്യത്തിൽ ഗൗരവത്തോടു കൂടി പദ്ധതികള്‍ ആവിഷ്കരിക്കണം.
വൈറസിന് അതിര്‍ത്തികളില്ല
കൊറോണ വൈറസിന് അതിര്‍ത്തികളില്ലെന്ന് ഇറാൻ ഭരണാധികാരി ലോകനേതാക്കള്‍ക്കുള്ള കത്തിൽ കുറിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങളോ മതവ്യത്യാസങ്ങളോ ഏതു വംശത്തിൽപ്പെട്ടവരാണോ എന്നതും പ്രശ്നമല്ല. ലോകം കൊറോണ വൈറസിനെ നേരിടുമ്പോള്‍ ഇറാനു മേലുള്ള ഉപരോധങ്ങള്‍ തുടരുന്നത് അനീതിയാണെന്നാണ് ഇറാന്‍റെ പ്രതികരണം. ശത്രുതാമനോഭാവമുള്ള ഒരു രാജ്യം നിരപരാധികളെ മരിക്കാൻ വിട്ടുകൊടുക്കുകയാണെന്നായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് സരിഫ് അറിയിച്ചത്.
ഇറാന്‍റെ ഇന്ത്യയുമായുള്ള ബന്ധം മോശം
അതേസമയം, വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ ഇന്ത്യയ്ക്കെതിരെ പരസ്യമായ നിലപാടെടുത്ത ഇന്ത്യയ്ക്ക് നിലവിൽ മികച്ച ബന്ധമല്ല ഉള്ളത്. കശ്മീര്‍ വിഷയത്തിലും സിഎഎയിലും ഏറ്റവും ഒടുവിലായി ഡൽഹി കലാപവുമായി ബന്ധപ്പെട്ടും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു. 2018 നവംബറിൽ യുഎസ് ഇറാനുമേൽ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിൽ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അടക്കം ഇന്ത്യ കുറച്ചിരുന്നു.
രണ്ടു വര്‍ഷമായി ഉപരോധം
യുഎസ് ഉപരോധം മൂലം വിവിധ രാജ്യങ്ങള്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയ ഇറാൻ കൊറോണ വൈറസ് പ്രതിരോധത്തിൽ വളരെ പിന്നിലാണെന്നാണ് ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. യുഎസ് ഉപരോധം നിയമവിരുധമാണെന്നും കൊറോണ വൈറസ് ഭീഷണി ആരംഭിച്ചിട്ടും ഇക്കാര്യത്തിൽ യുഎസ് ഇളവ് വരുത്തിയിട്ടില്ലെന്നുമാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.യുഎസിന്‍റെ മനുഷ്യത്വവിരുദ്ധവും ബുദ്ധിശുന്യവുമായ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെങ്കിൽ തലസ്ഥാനമായ ടെറാനിലേയ്ക്ക് സഹായം അയയ്ക്കണമെന്ന് ഇറാൻ ഭരണകൂടം അഭ്യര്‍ഥിച്ചു.
യുഎസ് രാഷ്ട്രീയപരമായി കാണരുതെന്ന് ഇറാൻ
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറാനുമേൽ ഏര്‍പ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്ന് യുഎസിലെ ഇറാൻ അംബാസഡര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ രാഷ്ട്രീയം കാണരുതെന്നും കൊറോണ വൈറസിനെ നേരിടാനുള്ള രാജ്യത്തിന്‍റെ ശ്രമങ്ങള്‍ക്ക് തടസ്സം നിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മനുഷ്യത്വ പരമായ സമീപനം വേണം. അന്താരാഷ്ട്രരംഗത്തെ പ്രശ്നങ്ങള്‍ നേരിടാൻ അന്താരാഷ്ട്രതലത്തിൽ തന്നെ ആത്മാര്‍ഥമായ ശ്രമങ്ങള്‍ വേണമെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
ഇറാനിൽ രോഗം 12700 പേര്‍ക്ക്
കൊറോണ വൈറസ് ബാധ ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാൻ. രാജ്യത്ത് ഇതുവരെ 12700 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നതാണ് ഔദ്യോഗിക കണക്കുകള്‍. പല ഉന്നത നേതാക്കള്‍ക്കും ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഇറാനിലെ മരണസംഖ്യ 611 ആയി ഉയര്‍ന്നെന്നാണ് സര്‍ക്കാര്‍ വക്താവ് ഔദ്യോഗിക ചാനൽ വവി പുറത്തു വിട്ട കണക്ക്. ഈ സാഹചര്യത്തിൽ ജനങ്ങള്‍ക്ക് ഭരണകൂടം യാത്രാവിലക്ക് അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്.