ആപ്പ്ജില്ല

യുഎൻ സംഘത്തിന് മുൻ ആണവ കേന്ദ്രങ്ങളിലേക്ക് വാതിൽ തുറന്ന് ഇറാൻ

രണ്ട് മാസം നീണ്ടു നിന്ന സമ്മർദ്ദങ്ങൾക്കൊടുവിലാണ് ഇറാൻ സമ്മതം മൂളിയിരിക്കുന്നത്.

Samayam Malayalam 26 Aug 2020, 11:00 pm
ടെഹ്റാൻ: രണ്ട് മുൻ ആണവ നിലയങ്ങളിലേക്ക് യുഎൻ സംഘത്തിന് പ്രവേശനം അനുവദിക്കുമെന്ന് ഇറാൻ. അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റാഫേൽ ഗ്രോസി ബുധനാഴ്ച ടെഹ്റാൻ സന്ദർശിച്ച് നടത്തിയ ഉന്നതതല ചർച്ചയ്ക്കൊടുവിലാണ് ഇറാൻ വഴങ്ങിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഇറാനുമായി ചർച്ച നടത്തിവരികയായിരുന്നു.
Samayam Malayalam അയതൊള്ള അലി ഖമേനി |AFP


Also Read: ജേക്കബ് ബ്ലേക്ക്: 'അമേരിക്കൻ പോലീസിന്റെ ഒടുങ്ങാത്ത വംശീയത'; വെടിവെപ്പിൽ രണ്ട് മരണം; പ്രതിഷേധത്തിന്റെ മൂന്നാം ദിനം

അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് ആണവ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുകയാണെന്ന് ഇറാൻ ആണവ ഏജൻസി മേധാവി അലി അക്ബർ സലേഹി വ്യക്തമാക്കി. പരിശോധനയ്ക്ക് വഴങ്ങാൻ ജൂൺ മുതൽ ഇറാനുമേൽ സമ്മർദ്ദമുണ്ട്.

Also Read: പ്രളയത്തിൽ മുങ്ങി അഫ്ഗാനിസ്ഥാൻ; നൂറിലധികം മരണം; നിരവധി കുടുംബങ്ങൾക്ക് വീട് നഷ്ടമായി

ഇറാൻ ന്യൂക്ലിയർ മെറ്റീരിയലുകൾ സൂക്ഷിച്ചിരിക്കുന്ന ടെഹ്റാൻ, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ സംഭരണ കേന്ദ്രങ്ങൾ സന്ദർശിക്കാൻ അനുവദിക്കണമെന്നായിരുന്നു യുഎന്നിന്റെ ആവശ്യം. ഇസ്രായേലിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎൻ പരിശോധനയ്ക്ക് മുതിരുന്നതെന്നായിരുന്നു ഇറാൻ ഇതുവരെ ആരോപിച്ചിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്