ഒര്‍ലാന്‍ഡോ: ഫ്ലോറിഡയിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബിൽ അമ്പതു പേരുടെ മരണത്തിനിരയാക്കിയ അക്രമത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. അക്രമത്തില്‍ 53 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ടോടെ വിനോദസഞ്ചാരകേന്ദ്രമായ ഒർലാൻഡോയിലെ ‘പൾസ്’ ക്ലബിൽ കടന്ന തോക്കുധാരിയായ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു.
മണിക്കൂറുകള്‍ക്ക് ശേഷം നടന്ന എന്‍കൗണ്ടറില്‍ അക്രമിയെ വധിച്ചതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ഒരാൾ നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ഫ്ലോറിഡയിൽ താമസക്കാരനായ ഒമർ സാദിഖ് മാറ്റീൻ (29) ആണു വെടിവയ്പ് നടത്തിയതെന്നു പൊലീസ് അറിയിച്ചു.
പുലര്‍ച്ചെ രണ്ടു മണിക്കാണ് അക്രമം നടന്നത്. മൂന്നു മണിക്കൂറിനുശേഷമാണു പൊലീസ് സംഘം ക്ലബിൽ ഇരച്ചുകയറി അക്രമിയെ വെടിവച്ചുവീഴ്ത്തിയത്. അക്രമിയുടെ വെടിയേറ്റാണോ ഏറ്റുമുട്ടലിനിടയിലാണോ ക്ലബിലുണ്ടായിരുന്നവർ കൊല്ലപ്പെട്ടതെന്നു വ്യക്തമല്ല. ക്ലബിനുള്ളിൽ പൊലീസ് നിയന്ത്രിത സ്ഫോടനം നടത്തിയതായും പറയുന്നു.
മണിക്കൂറുകള്‍ക്ക് ശേഷം നടന്ന എന്‍കൗണ്ടറില്‍ അക്രമിയെ വധിച്ചതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ഒരാൾ നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ഫ്ലോറിഡയിൽ താമസക്കാരനായ ഒമർ സാദിഖ് മാറ്റീൻ (29) ആണു വെടിവയ്പ് നടത്തിയതെന്നു പൊലീസ് അറിയിച്ചു.
പുലര്‍ച്ചെ രണ്ടു മണിക്കാണ് അക്രമം നടന്നത്. മൂന്നു മണിക്കൂറിനുശേഷമാണു പൊലീസ് സംഘം ക്ലബിൽ ഇരച്ചുകയറി അക്രമിയെ വെടിവച്ചുവീഴ്ത്തിയത്. അക്രമിയുടെ വെടിയേറ്റാണോ ഏറ്റുമുട്ടലിനിടയിലാണോ ക്ലബിലുണ്ടായിരുന്നവർ കൊല്ലപ്പെട്ടതെന്നു വ്യക്തമല്ല. ക്ലബിനുള്ളിൽ പൊലീസ് നിയന്ത്രിത സ്ഫോടനം നടത്തിയതായും പറയുന്നു.