ടെൽ അവീവ്: ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് യുഎസ് സൈന്യം. ഗാസയിലെ ഹമാസ് പോസ്റ്റുകല്‍ ലക്ഷ്യമിട്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ബലൂൺ ബോംബുകളും റോക്കറ്റുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
ശനിയാഴ്ച വൈകിട്ടോടെ ഗാസ - ഇസ്രയേൽ അതിര്‍ത്തിയിൽ സംഘര്‍ഷം രൂപപ്പെട്ടതോടെയാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. പലസ്തീൻ കലാപകാരികള്‍ കത്തിച്ച ടയറുകളും സ്ഫോടകവസ്തുക്കളും ഗ്രനേഡുകളും സുരക്ഷാ മതിലിനു നേര്‍ക്ക് എറിയുകയും മതിലിനു നേര്‍ക്ക് നീങ്ങുകയും ചെയ്തെന്നാണ് ഇസ്രയേൽ വിശദീകരണം. ഗാസ സ്ട്രിപ്പ് നിയന്ത്രിക്കുന്ന ഹമാസിൻ്റെ താവളങ്ങള്‍ക്കു നേര്‍ക്ക് കഴിഞ്ഞ ഒരാഴ്ചയായി ഇസ്രയേൽ രാത്രികാലങ്ങളിൽ ഉള്‍പ്പെടെ ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്ന് അൽ ജസീറ റിപ്പോര്‍ട്ടിൽ പറയുന്നു.
Also Read: എട്ട് മിനിറ്റിനുള്ളില്‍ മിസൈലുകള്‍ യുഎഇയില്‍; ചരിത്ര കരാറിൽ ഭീഷണിയുമായി ഇറാൻ
ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഒരു സൈനിക താവളവും ഭൂഗര്‍ഭ നിര്‍മിതിയും ആക്രമിക്കപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. രണ്ട് റോക്കറ്റുകള്‍ ഗാസയിൽ നിന്ന് ഇസ്രയേലിലേയ്ക്ക് വന്നെങ്കിലും ഡോം ഡിഫൻസ് സിസ്റ്റം അവ ലക്ഷ്യത്തിലെത്തുന്നതിനു മുൻപു തന്നെ തകര്‍ത്തതായും ഞായറാഴ്ച ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിയ്ക്കിടെ ജീവിതം തള്ളി നീക്കുന്ന ഗാസയിലെ ജനങ്ങളുടെ ജീവിതം വീണ്ടും ദുരിതത്തിലാക്കുന്നതാണ് ഇസ്രയേലിൻ്റെ നയങ്ങള്‍ എന്ന് ഹമാസ് വക്താവ് കഴിഞ്ഞയാഴ്ച ഒരു പ്രസ്താവനയിൽ പ്രതികരിച്ചിരുന്നു.
Also Read: 'പകുതി ഫലം ചെയ്താലും കുഴപ്പമില്ല, വാക്സിൻ ഈ വർഷം തന്നെ കൊടുക്കണം': നിർദേശവുമായി യുഎസ് പകർച്ചവ്യാധി വിദഗ്ധൻ
അതേസമയം, ശനിയാഴ്ചയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ ഗാസ സ്ട്രിപ്പിലെ മത്സ്യബന്ധനമേഖല പൂര്‍ണമായി അടയ്ക്കാൻ ഇസ്രയേൽ തീരുമാനിച്ചതായി സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
2007 മുതൽ മേഖല പൂര്‍ണമായും ഇസ്രയേൽ നിയന്ത്രണത്തിലാണെന്ന് അൽ ജസീറ റിപ്പോര്‍ട്ടിൽ പറയുന്നു. ലോകബാങ്കിൻ്റെ കണക്കുപ്രകാരം 20 ലക്ഷം ജനസംഖ്യയുള്ള ഗാസ സ്ട്രിപ്പിൽ പകുതിയോളം ജനങ്ങള്‍ ദാരിദ്ര്യത്തിലാണ്.
ശനിയാഴ്ച വൈകിട്ടോടെ ഗാസ - ഇസ്രയേൽ അതിര്‍ത്തിയിൽ സംഘര്‍ഷം രൂപപ്പെട്ടതോടെയാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. പലസ്തീൻ കലാപകാരികള്‍ കത്തിച്ച ടയറുകളും സ്ഫോടകവസ്തുക്കളും ഗ്രനേഡുകളും സുരക്ഷാ മതിലിനു നേര്‍ക്ക് എറിയുകയും മതിലിനു നേര്‍ക്ക് നീങ്ങുകയും ചെയ്തെന്നാണ് ഇസ്രയേൽ വിശദീകരണം. ഗാസ സ്ട്രിപ്പ് നിയന്ത്രിക്കുന്ന ഹമാസിൻ്റെ താവളങ്ങള്‍ക്കു നേര്‍ക്ക് കഴിഞ്ഞ ഒരാഴ്ചയായി ഇസ്രയേൽ രാത്രികാലങ്ങളിൽ ഉള്‍പ്പെടെ ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്ന് അൽ ജസീറ റിപ്പോര്‍ട്ടിൽ പറയുന്നു.
Also Read: എട്ട് മിനിറ്റിനുള്ളില്‍ മിസൈലുകള്‍ യുഎഇയില്‍; ചരിത്ര കരാറിൽ ഭീഷണിയുമായി ഇറാൻ
ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഒരു സൈനിക താവളവും ഭൂഗര്‍ഭ നിര്‍മിതിയും ആക്രമിക്കപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. രണ്ട് റോക്കറ്റുകള്‍ ഗാസയിൽ നിന്ന് ഇസ്രയേലിലേയ്ക്ക് വന്നെങ്കിലും ഡോം ഡിഫൻസ് സിസ്റ്റം അവ ലക്ഷ്യത്തിലെത്തുന്നതിനു മുൻപു തന്നെ തകര്‍ത്തതായും ഞായറാഴ്ച ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിയ്ക്കിടെ ജീവിതം തള്ളി നീക്കുന്ന ഗാസയിലെ ജനങ്ങളുടെ ജീവിതം വീണ്ടും ദുരിതത്തിലാക്കുന്നതാണ് ഇസ്രയേലിൻ്റെ നയങ്ങള്‍ എന്ന് ഹമാസ് വക്താവ് കഴിഞ്ഞയാഴ്ച ഒരു പ്രസ്താവനയിൽ പ്രതികരിച്ചിരുന്നു.
Also Read: 'പകുതി ഫലം ചെയ്താലും കുഴപ്പമില്ല, വാക്സിൻ ഈ വർഷം തന്നെ കൊടുക്കണം': നിർദേശവുമായി യുഎസ് പകർച്ചവ്യാധി വിദഗ്ധൻ
അതേസമയം, ശനിയാഴ്ചയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ ഗാസ സ്ട്രിപ്പിലെ മത്സ്യബന്ധനമേഖല പൂര്‍ണമായി അടയ്ക്കാൻ ഇസ്രയേൽ തീരുമാനിച്ചതായി സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
2007 മുതൽ മേഖല പൂര്‍ണമായും ഇസ്രയേൽ നിയന്ത്രണത്തിലാണെന്ന് അൽ ജസീറ റിപ്പോര്‍ട്ടിൽ പറയുന്നു. ലോകബാങ്കിൻ്റെ കണക്കുപ്രകാരം 20 ലക്ഷം ജനസംഖ്യയുള്ള ഗാസ സ്ട്രിപ്പിൽ പകുതിയോളം ജനങ്ങള്‍ ദാരിദ്ര്യത്തിലാണ്.