റോം: കൊവിഡ്-19 ഭീതിയിൽ വിറങ്ങലിച്ച് ഇറ്റലി. 889 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു. ഇതുവരെ 10,023 പേർക്ക് ജീവൻ നഷ്‌ടമായെന്ന് അധികൃതർ അറിയിച്ചു. 92,472 പുതിയ കേസുകൾ സ്ഥിരീകരിച്ചപ്പോൾ 12, 384 പേർ രോഗ വിമുക്‌തരായെന്നും അധികൃതർ പറഞ്ഞു.
Also Read: ആദ്യ കൊവിഡ് മരണവും, ലോക് ഡൗണും; വരും ദിവസങ്ങളിൽ എന്ത് സംഭവിക്കും?
രാജ്യത്ത് മരണനിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ലോക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനുള്ള തീരുമാനത്തിലാണ് ഭരണകൂടം. വീടുകളിലും ആശുപത്രികളിലുമായി ചികിൽസയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില മോശമായി തുടരുകയാണ്. വരും ദിവസങ്ങളിലും മരണ സംഖ്യയിൽ വർധനവ് ഉണ്ടാകും.
Also Read: കൊവിഡ് ഭീതി; എംപിമാർ വീടുകളിൽ, പാർലമെൻ്റ് സമ്മേളനം വീഡിയോ കോൺഫറൻസ് വഴിയാക്കി മാലിദ്വീപ്
ദിനം പ്രതി വൈറസ് ബാധിതതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യമാണ് ഇറ്റലിയിലുള്ളതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, രോഗം പടരുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞതായും പറയുന്നുണ്ട്.
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,000 കടന്നു. ഇറ്റലിയിലും സ്‌പെയിനിലുമാണ് കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത്. യൂറോപ്പിൽ മാത്രം 20,000 പേർക്ക് ഇതുവരെ ജീവൻ നഷ്‌ടമായി. സ്‌പെയിനിൽ 5800 പേർ കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയിലും(1700) പാകിസ്ഥാനിലും(1400) മരണസംഖ്യ ഉയരുകയാണ്.
Also Read: ആദ്യ കൊവിഡ് മരണവും, ലോക് ഡൗണും; വരും ദിവസങ്ങളിൽ എന്ത് സംഭവിക്കും?
രാജ്യത്ത് മരണനിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ലോക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനുള്ള തീരുമാനത്തിലാണ് ഭരണകൂടം. വീടുകളിലും ആശുപത്രികളിലുമായി ചികിൽസയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില മോശമായി തുടരുകയാണ്. വരും ദിവസങ്ങളിലും മരണ സംഖ്യയിൽ വർധനവ് ഉണ്ടാകും.
Also Read: കൊവിഡ് ഭീതി; എംപിമാർ വീടുകളിൽ, പാർലമെൻ്റ് സമ്മേളനം വീഡിയോ കോൺഫറൻസ് വഴിയാക്കി മാലിദ്വീപ്
ദിനം പ്രതി വൈറസ് ബാധിതതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യമാണ് ഇറ്റലിയിലുള്ളതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, രോഗം പടരുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞതായും പറയുന്നുണ്ട്.
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,000 കടന്നു. ഇറ്റലിയിലും സ്‌പെയിനിലുമാണ് കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത്. യൂറോപ്പിൽ മാത്രം 20,000 പേർക്ക് ഇതുവരെ ജീവൻ നഷ്‌ടമായി. സ്‌പെയിനിൽ 5800 പേർ കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയിലും(1700) പാകിസ്ഥാനിലും(1400) മരണസംഖ്യ ഉയരുകയാണ്.