അലബാമ: വർഷങ്ങളായി ജോൺസൺ ആൻഡ് ജോൺസണിന്‍റെ ടാൽകം പൗഡർ ഉപയോഗിച്ചിരുന്ന യുവതി ക്യാന്‍സര്‍ ബാധിച്ച് മരിച്ച സംഭവത്തിന് കമ്പനിയിൽ നിന്ന് പിഴ ഈടാക്കാൻ ഉത്തരവ്. യുവതിയുടെ രോഗബാധക്ക് കാരണം ജോൺസൺ ആൻഡ് ജോൺസൺ ആണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ കേസിലാണ് ആരോപണത്തിന് അനുകൂലമായി കോടതി വിധി ഉണ്ടായത്. കേസിൽ 720 ലക്ഷം ഡോളര്‍ കമ്പനി പിഴയായി നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഇതില്‍ 10 മില്ല്യണ്‍ ഡോളര്‍ അന്തരിച്ച ജാക്കി ഫോക്‌സിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചു.
ബര്‍ക്കിങ്ഹാം സ്വദേശിനിയായ ജാക്കി ഫോക്‌സ് ഏകദേശം 30 വര്‍ഷം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉപഭോക്താവായിരുന്നു. സമാനമായ പരാതികള്‍ കമ്പനിക്കെതിരെ ഇതിനുമുമ്പും ഉയര്‍ന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് കമ്പനി വലിയ പിഴ നേരിടുന്നത്. 1200 കേസുകളാണ് നിലവില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‌സണെതിരെയുള്ളത്. ലോകത്ത് നിരവധി ഉപഭോക്താക്കളുള്ള വൻ കിട കമ്പനിയാണ് ജോൺസൺ ആൻഡ് ജോൺസൺ.
ബര്‍ക്കിങ്ഹാം സ്വദേശിനിയായ ജാക്കി ഫോക്‌സ് ഏകദേശം 30 വര്‍ഷം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉപഭോക്താവായിരുന്നു. സമാനമായ പരാതികള്‍ കമ്പനിക്കെതിരെ ഇതിനുമുമ്പും ഉയര്‍ന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് കമ്പനി വലിയ പിഴ നേരിടുന്നത്. 1200 കേസുകളാണ് നിലവില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‌സണെതിരെയുള്ളത്. ലോകത്ത് നിരവധി ഉപഭോക്താക്കളുള്ള വൻ കിട കമ്പനിയാണ് ജോൺസൺ ആൻഡ് ജോൺസൺ.