ആപ്പ്ജില്ല

യുവതി മരിച്ചു; ജോൺസൺ ആൻഡ് ജോൺസണ് പിഴ

അലബാമ: വർഷങ്ങളായി ജോൺസൺ ആൻഡ് ജോസണിന്‍റെ ടാൽകം പൗഡർ ഉപയോഗിച്ചിരുന്ന യുവതി ക്യാന്‍സര്‍ ബാധിച്ച് മരിച്ച സംഭവത്തിന് കമ്പനിയിൽ നിന്ന് പിഴ ഈടാക്കാൻ ഉത്തരവ്.

TNN 25 Feb 2016, 7:57 am
അലബാമ: വർഷങ്ങളായി ജോൺസൺ ആൻഡ് ജോൺസണിന്‍റെ ടാൽകം പൗഡർ ഉപയോഗിച്ചിരുന്ന യുവതി ക്യാന്‍സര്‍ ബാധിച്ച് മരിച്ച സംഭവത്തിന് കമ്പനിയിൽ നിന്ന് പിഴ ഈടാക്കാൻ ഉത്തരവ്. യുവതിയുടെ രോഗബാധക്ക് കാരണം ജോൺസൺ ആൻഡ് ജോൺസൺ ആണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ കേസിലാണ് ആരോപണത്തിന് അനുകൂലമായി കോടതി വിധി ഉണ്ടായത്. കേസിൽ 720 ലക്ഷം ഡോളര്‍ കമ്പനി പിഴയായി നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഇതില്‍ 10 മില്ല്യണ്‍ ഡോളര്‍ അന്തരിച്ച ജാക്കി ഫോക്‌സിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചു.
Samayam Malayalam johnson and johnson faces penalty in womens death
യുവതി മരിച്ചു; ജോൺസൺ ആൻഡ് ജോൺസണ് പിഴ


ബര്‍ക്കിങ്ഹാം സ്വദേശിനിയായ ജാക്കി ഫോക്‌സ് ഏകദേശം 30 വര്‍ഷം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉപഭോക്താവായിരുന്നു. സമാനമായ പരാതികള്‍ കമ്പനിക്കെതിരെ ഇതിനുമുമ്പും ഉയര്‍ന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് കമ്പനി വലിയ പിഴ നേരിടുന്നത്. 1200 കേസുകളാണ് നിലവില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‌സണെതിരെയുള്ളത്. ലോകത്ത് നിരവധി ഉപഭോക്താക്കളുള്ള വൻ കിട കമ്പനിയാണ് ജോൺസൺ ആൻഡ് ജോൺസൺ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്