ബാങ്കോക്ക്: വടക്കൻ തായ്‍ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിൽ ഗുഹയിൽ കുടുങ്ങിയ ജൂനിയര്‍ ഫുട്ബോള്‍ ടീം അംഗങ്ങളെ രക്ഷപെടുത്തിയതായി പ്രവിശ്യാ ഭരണകൂടം അറിയിച്ചു. തായ് നേവി സീൽ ആണ് 12 കുട്ടികളെയും കോച്ചിനെയും ജീവനോടെ പണ്ടെത്തിയത്. ഇവര്‍ സുരക്ഷിതരാണെന്നാണ് അറിയിപ്പ്. എന്നാൽ ആരോഗ്യനില സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമല്ല.
കനത്ത മഴയെത്തുടര്‍ന്ന് ഗുഹാമുഖം വെള്ളത്തിൽ മുങ്ങിയതോടെ 13 പേരും താം ലുവാങ് ഗുഹയ്ക്കുള്ളിൽ പെടുകയായിരുന്നു. കഴിഞ്ഞ ഒൻപത് ദിവസമാണ് ഇവര്‍ ഗുഹയ്ക്കുള്ളിൽ കുടുങ്ങിക്കിടന്നത്.
ഇവരെ രക്ഷപ്പെടുത്താനായി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് പരിശ്രമിച്ചത്. തായാലന്‍ഡിന് പുറമെ യു.എസ്, ഇംഗ്ലണ്ട്,ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
കനത്ത മഴയെത്തുടര്‍ന്ന് ഗുഹാമുഖം വെള്ളത്തിൽ മുങ്ങിയതോടെ 13 പേരും താം ലുവാങ് ഗുഹയ്ക്കുള്ളിൽ പെടുകയായിരുന്നു. കഴിഞ്ഞ ഒൻപത് ദിവസമാണ് ഇവര്‍ ഗുഹയ്ക്കുള്ളിൽ കുടുങ്ങിക്കിടന്നത്.
ഇവരെ രക്ഷപ്പെടുത്താനായി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് പരിശ്രമിച്ചത്. തായാലന്‍ഡിന് പുറമെ യു.എസ്, ഇംഗ്ലണ്ട്,ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.