ആപ്പ്ജില്ല

പാകിസ്ഥാനിലേക്ക് കുടിയേറിയ മാധ്യമപ്രവർത്തകൻ ബി.എം കുട്ടി അന്തരിച്ചു

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സൗഹൃദം നിലനിർത്താൻ ബിഎം കുട്ടി ഏറെ പരിശ്രമിച്ചിരുന്നു. ബലൂചിസ്ഥാൻ ഗവർണറുടെ രാഷ്ട്രീയ ഉപദേഷ്ടാവായും ബിഎം കുട്ടി പ്രവർത്തിച്ചു.

Samayam Malayalam 25 Aug 2019, 1:07 pm
കറാച്ചി: മലപ്പുറത്ത് നിന്ന് പാകിസ്ഥാനിലേക്ക് കുടിയേറിയ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന ബി.എം കുട്ടി (90) അന്തരിച്ചു. മലപ്പുറം തിരൂരിൽ 1930 ജൂലൈ 15നാണ് ബി.എം കുട്ടി ജനിച്ചത്. 1949ൽ പാകിസ്ഥാനിലേക്ക് കുടിയേറിയ ബി.എം കുട്ടി ആറ് പതിറ്റാണ്ടിലേറെ അവിടെ ചെലവിട്ടു. ഇന്ത്യ- പാക് നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ നിരന്തരം യത്‌നിച്ച നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു ബി.എം കുട്ടി.
Samayam Malayalam B M Kutti


ബിയ്യാത്തുൾ മൊഹിയുദ്ദീൻ കുട്ടി എന്ന ബി.എം കുട്ടി പാകിസ്ഥാനിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിലെ മുതിർന്ന നേതാവ് കൂടിയായിരുന്നു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു ബി.എം കുട്ടിയുടെ അന്ത്യം. കറാച്ചിയിൽ വൈകിട്ട് നാലു മണിക്ക് ബി.എം കുട്ടിയുടെ ഖബറടക്കം നടക്കും. പാകിസ്ഥാനിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ രൂപീകരിച്ച മൂവ്‌മെന്റ് ഫോർ റെസ്റ്റോറേഷൻ ഓഫ് ഡെമോക്രസിയുടെ നേതാവ് കൂടിയായിരുന്നു ബി.എം കുട്ടി.

പരേതയായ ബിർജിസ് മൊഹിയുദ്ദീൻ കുട്ടിയാണ് ബി.എം കുട്ടിയുടെ ഭാര്യ.ജുവൈദ് മൊഹിയുദ്ദീൻ, ഡോ. യാസ്മിൻ, ഷാസിയ എന്നിവരാണ് മക്കൾ. പാകിസ്ഥാൻ - ഇന്ത്യ പീപ്പിൾസ് ഫോറം ഫോർ പേസ് ആൻഡ് ഡെമോക്രസി എന്ന പേരിലുള്ള സംഘടനയിൽ കൂടിയും ബി.എം കുട്ടി ഫലപ്രദമായ പ്രവർത്തനങ്ങൾ നടത്തി. മാധ്യമപ്രവർത്തകൻ കൂടിയായിരുന്ന കുട്ടി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

‘സിക്‌സ്‌റ്റി ഇയേഴ്‌സ് ഇൻ സെൽഫ് എക്‌സൈൽ: നോ റിഗ്രറ്റ്‌സ്’ എന്ന കുട്ടിയുടെ ആത്മകഥ പ്രകാശനം ചെയ്തത് മുൻ ഇന്ത്യൻ വിദേശകാര്യമന്ത്രി നട്‌വർ സിങായിരുന്നു. ആസാദ് പാക്കിസ്‌ഥാനി പാർട്ടി, പാക്കിസ്‌ഥാൻ അവാമി ലീഗ്, നാഷനൽ അവാമി പാർട്ടി, നാഷനൽ ഡെമോക്രാറ്റിക് പാർട്ടി, നാഷനൽ ഡെമോക്രാറ്റിക് പാർട്ടി, പാക്കിസ്‌ഥാൻ നാഷനൽ പാർട്ടി, നാഷണൽ വർക്കേഴ്‌സ് പാർട്ടി എന്നിവയിൽ പ്രവർ ബി.എം കുട്ടി പ്രവർത്തിച്ചു.

ജി ബി ബിസഞ്ചോ ബലൂചിസ്താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായി ബി.എം കുട്ടി പ്രവർത്തിച്ചു. നിലവില്‍, പാകിസ്ഥാന്‍ പീസ് കോയലിഷന്‍ (പി.പി.എല്‍) സെക്രട്ടറി ജനറലും പാകിസ്താന്‍ ലേബര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറുമായി പ്രവർത്തിച്ചു വരികയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്