ആപ്പ്ജില്ല

ലെബനനിൽ കഞ്ചാവ് വളർത്തുന്നത് നിയമവിധേയമാക്കി; ലക്ഷ്യം വയ്ക്കുന്നത് ഇതിനോ ?

ഹെസ്ബൊല്ലാ എന്ന ഷിയ ഇസ്ലാമിക പാര്‍ട്ടി മാത്രമാണ് പാർലമെന്റിൽ ഇതിനെ എതിർത്ത് വോട്ട് ചെയ്തത്. നിയമവിരുദ്ധമായിരുന്നു എങ്കിലും ലെബനനില്‍ നിരവധി ആളുകള്‍ പരസ്യമായി തന്നെ കഞ്ചാവ് കൃഷി നടത്തിയിരുന്നു.

Samayam Malayalam 23 Apr 2020, 4:22 pm
ലോകം കൊവിഡ് ആശങ്കയില്‍ കഴിയുമ്പോള്‍ മറ്റൊരു നിര്‍ണ്ണായക തീരുമാനവുമായി ലബനീസ് സര്‍ക്കാര്‍. നിയമവിധേയമായി കഞ്ചാവ് കൃഷി ചെയ്യാനുള്ള അനുമതിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
Samayam Malayalam A farmer is seen in a cannabis field in the Yammouneh area west of Baalbek, Lebanon
ലെബനനിൽ കഞ്ചാവ് വളർത്തുന്നത് നിയമവിധേയമാക്കി


Also Read : COVID 19 LIVE: ആന്ധ്രാപ്രദേശിൽ 80 പേർക്ക് കൂടി; 27 മരണം, 893 രോഗബാധിതർ

മരുന്ന് നിര്‍മ്മിക്കുന്നതിന് അടക്കമുള്ള ആവശ്യങ്ങള്‍ക്കാണ് ഇത്തരത്തില്‍ കഞ്ചാവ് നിയമവിധേയമായി നിര്‍മ്മിക്കുക. കൊവിഡ് രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തകര്‍ന്നടി‌ഞ്ഞ സാമ്പത്തിക രംഗം പിടിച്ചു കെട്ടുന്നതിനാണ് ഇത്തരത്തില്‍ നടപടി എന്നാണ് രാജ്യം നല്‍കുന്ന വിശദീകരണം.

നിയമവിരുദ്ധമാണെങ്കിലും ലെബനനില്‍ നിരവധി ആളുകള്‍ പരസ്യമായി തന്നെ കഞ്ചാവ് കൃഷി നടത്താറുണ്ട്. ഫെര്‍ട്ടിൽ ബെക്കാ താഴ്വരയിലാണ് ഇത്രയധികം സുലഭമായി കഞ്ചാവ് കൃഷികള്‍ നടത്താറുള്ളത്.

തങ്ങള്‍ക്ക് സാമൂഹിക ധാര്‍മ്മിക താത്പര്യങ്ങളുണ്ടെങ്കിലും ഇപ്പോള്‍ സാമ്പത്തിക രംഗം താഴെ വീഴാതിരിക്കുകയാണ് അത്യാവശ്യം എന്നും മുതിര്‍ന്ന എംപി മൈക്കിള്‍ ആവേണ്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സിനോടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

ഈ നീക്കത്തിലൂടെ സര്‍ക്കാരിന്റെ റവന്യു വര്‍ദ്ധിക്കും അതുപോലെ തന്നെ കാര്‍ഷിക രംഗവും വളരുമെന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാല്‍, പാര്‍ലമെന്റില്‍ ഹെസ്ബൊല്ലാ എന്ന ഷിയ ഇസ്ലാമിക പാര്‍ട്ടി അല്ലാതെ ആരും തന്നെ എതിര്‍ത്തില്ല എന്നതും ശ്രദ്ധേയമാണ്.

2018ലെ മക്കെന്‍സി ഫേം നിര്‍ദ്ദേശിച്ച പ്രകാരമാണ് ഉയര്‍ന്ന അളവില്‍ കഞ്ചാവ് കൃഷി ചെയ്യാന്‍ പദ്ധതിയായത്. മരുന്ന് നിര്‍മ്മാണത്തിന് കഞ്ചാവ് വലിയ തോതില്‍ നിര്‍മമ്മിക്കാനുള്ള പദ്ധതിയാണ് മക്കെന്‍സി നിര്‍ദ്ദേശിച്ചത്.

Also Read : ഉത്തരേന്ത്യയില്‍ വായു മലിനീകരണം 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് നാസ

കഴിഞ്ഞ മാസം ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കടത്താന്‍ ശ്രമിക്കവെ 25 ടണ്‍ ഹാഷിഷ് ലെബനീസ് പോലീസ് പിടികൂടിയിരുന്നു. ഏറ്റവും വലിയ മയക്കു മരുന്ന് വേട്ട എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിന് ഒരു മാസത്തിന് ശേഷം നിയമാനുമതി നല്‍കിയ രാജ്യത്തിന്റെ നടപടിയെ വിമര്‍ശിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്