ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലെസ്റ്റര്‍ സിറ്റിയുടെ ഉടമയായ തായ്‍ലൻഡ് വ്യവസായി വിഷൈ ശ്രീവദനപ്രഭ (60) ഹെലികോപ്റ്റര്‍ അപടത്തിൽ മരിച്ചു. വിഷൈയ്ക്ക് പുറമെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പെടയുള്ള നാലുപേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിൽ രണ്ടുപേര്‍ ജീവനക്കാരാണ്. അഞ്ചാമത്തെയാള്‍ വിഷൈയുടെ മകളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ലെസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ കിങ് പവര്‍ സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള കാര്‍ പാര്‍ക്കിങ് സ്ഥലത്തായിരുന്നു സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. എട്ടു സീറ്റര്‍ ഹെലികോപ്റ്ററിൽ അപകടസമയത്ത് ആരെല്ലാമാണ് ഉണ്ടായിരുന്നത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
രാത്രി ലെസ്റ്റര്‍ സിറ്റിയും വെസ്റ്റ്ഹാം യുണൈറ്റഡും തമ്മിൽ നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാച്ചിനു ശേഷം സ്റ്റേഡിയത്തിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇംഗ്ലണ്ടിലെത്തുമ്പോള്‍ ആഭ്യന്തരയാത്രയ്ക്ക് വിഷൈ ഉപയോഗിക്കുന്ന സ്ഥിരം ഹെലികോപ്റ്ററായിരുന്നു അപകടത്തിൽപ്പെട്ടത്. മത്സരം സമനിലയിൽ പിരിഞ്ഞ ശേഷം വിഷൈയുമായി രാത്രി 8.45ഓടെ പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഏതാനും സെക്കൻഡുകള്‍ക്കുള്ളിൽ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വലിയ ശബ്ദത്തോടെ ഹെലികോപ്റ്റര്‍ പൊട്ടിത്തകരുമ്പോള്‍ സ്റ്റേഡിയത്തിന് പരിസരത്ത് വലിയ ആള്‍ക്കൂട്ടവുമുണ്ടായിരുന്നു.
2010ലാണ് കടുത്ത ഫുട്ബോള്‍ പ്രേമിയും തായ്‍ലൻഡിലെ ശതകോടീശ്വരനുമായ വിഷൈ ശ്രീവദനപ്രഭ ലെസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ലബ് സ്വന്തമാക്കുന്നത്.
ലെസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ കിങ് പവര്‍ സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള കാര്‍ പാര്‍ക്കിങ് സ്ഥലത്തായിരുന്നു സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. എട്ടു സീറ്റര്‍ ഹെലികോപ്റ്ററിൽ അപകടസമയത്ത് ആരെല്ലാമാണ് ഉണ്ടായിരുന്നത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
രാത്രി ലെസ്റ്റര്‍ സിറ്റിയും വെസ്റ്റ്ഹാം യുണൈറ്റഡും തമ്മിൽ നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാച്ചിനു ശേഷം സ്റ്റേഡിയത്തിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇംഗ്ലണ്ടിലെത്തുമ്പോള്‍ ആഭ്യന്തരയാത്രയ്ക്ക് വിഷൈ ഉപയോഗിക്കുന്ന സ്ഥിരം ഹെലികോപ്റ്ററായിരുന്നു അപകടത്തിൽപ്പെട്ടത്. മത്സരം സമനിലയിൽ പിരിഞ്ഞ ശേഷം വിഷൈയുമായി രാത്രി 8.45ഓടെ പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഏതാനും സെക്കൻഡുകള്‍ക്കുള്ളിൽ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വലിയ ശബ്ദത്തോടെ ഹെലികോപ്റ്റര്‍ പൊട്ടിത്തകരുമ്പോള്‍ സ്റ്റേഡിയത്തിന് പരിസരത്ത് വലിയ ആള്‍ക്കൂട്ടവുമുണ്ടായിരുന്നു.
2010ലാണ് കടുത്ത ഫുട്ബോള്‍ പ്രേമിയും തായ്‍ലൻഡിലെ ശതകോടീശ്വരനുമായ വിഷൈ ശ്രീവദനപ്രഭ ലെസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ലബ് സ്വന്തമാക്കുന്നത്.