ആപ്പ്ജില്ല

ലൈംഗിക പീഡനം 'ദേശീയ ദുരന്തം' ആയി പ്രഖ്യാപിച്ച് ആഫ്രിക്കൻ രാജ്യം

വർധിച്ച് വരുന്ന ബലാത്സംഗക്കേസുകളുടെ പശ്ചാത്തലത്തിൽ ഒരു പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ദേശീയ ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രി സ്ഥാപിക്കുമെന്നും പ്രസിഡന്‍റ്

Samayam Malayalam 13 Sept 2020, 10:28 am
മോൺറോവിയ: ലൈഗിക പീഡനത്തെ 'ദേശീയ ദുരന്ത'മായി പ്രഖ്യാപിച്ച് ലൈബീരിയ. പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ അടുത്തിടെ ലൈംഗികാതിക്രമ കേസുകൾ വർധിച്ചതോടെയാണ് പ്രശ്ന പരിഹാരത്തിനായി ലൈബീരിയൻ പ്രസിഡന്റ് ജോർജ്ജ് പുതിയ നടപടികൾക്ക് ഉത്തരവിട്ടത്.
Samayam Malayalam Liberian President George Weah
ലൈബീരിയൻ പ്രസിഡന്റ്


കഴിഞ്ഞ മാസം ലൈബീരിയൻ തലസ്ഥാനമായ മൺറോവിയയിൽ വർദ്ധിച്ചുവരുന്ന ബലാത്സംഗ കേസുകൾക്കെതിരെ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഈ നീക്കം. രാജ്യത്ത് ബലാത്സംഗക്കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലായിരുന്നു ലൈബീരിയക്കാർ തെരുവിലിറങ്ങിയത്.

Also Read: കൊവിഡ് മഹാമാരി 2021 അവസാനം വരെ നിലനിൽക്കും; മുന്നറിയിപ്പുമായി ആന്തണി ഫൗസി

ലൈബീരിയയിൽ വർധിച്ച് വരുന്ന ബലാത്സംഗക്കേസുകളുടെ പശ്ചാത്തലത്തിൽ ഒരു പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രി സ്ഥാപിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു. ലൈംഗിക, ലിംഗാധിഷ്ഠിത അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ 'ദേശീയ സെക്യൂരിറ്റി ടാസ്‌ക് ഫോഴ്‌സ്' സ്ഥാപിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് ഒരു സമ്മേളത്തെ അഭിസംബോധന ചെയ്യവേയാണ് പ്രസിഡന്റ് ലൈംഗികാതിക്രമത്തിനെതിരായ നടപടികൾ പ്രഖ്യാപിച്ചത്. 'യഥാർത്ഥത്തിൽ പകർച്ചവ്യാധിക്കുള്ളിൽ ബലാത്സംഗത്തിന്റെ ഒരു പകർച്ചവ്യാധിയുണ്ടെന്ന് സാക്ഷ്യം വഹിക്കുകയാണ്, ഇത് രാജ്യത്തൊട്ടാകെയുള്ള കുട്ടികളെയും പെൺകുട്ടികളെയും ബാധിക്കുന്നു.' പ്രസിഡന്റ് പറഞ്ഞു.

Also Read: ഓക്സ്ഫഡ് കൊവിഡ് വാക്സിൻ പരീക്ഷണം പുനഃരാരംഭിച്ചു

അടുത്ത കാലത്തായി യുദ്ധത്തെയും എബോള വൈറസിനെയും നേരിടേണ്ടിവന്ന ലൈബീരിയയിൽ ഉയർന്ന ബലാത്സംഗ നിരക്കും ആശങ്ക ഉയർത്തുന്നതാണ്. 2016 ലെ യുഎൻ റിപ്പോർട്ടിൽ കഴിഞ്ഞ വർഷം രാജ്യത്ത് 803 ബലാത്സംഗ കേസുകളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. ലൈംഗിക അതിക്രമ കേസുകളിൽ രണ്ട് ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്നും കണ്ടെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്