മാലെ: അടിയന്തരാവസ്ഥയെ തുടർന്ന് കടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി മാലദ്വീപ് പ്രസിഡന്‍റ് അബ്‍ദുല്ല യമീന്‍. ഇന്ത്യയൊഴികെ ചൈന, പാകിസ്ഥാൻ, സൗദി അറേബ്യാ എന്നിവിടങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികളെ അയക്കും. ഏതെങ്കിലും രാജ്യം മാലദ്വീപിൽ സൈനികമായി ഇടപെട്ടാൽ അത് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയുടെ ഇടപെടലിനെയും ചൈന എതിർത്തിരുന്നു. എന്നാൽ, ഇന്ത്യയുടെ സൈനിക ഇടപെടലാണ് ആവശ്യമെന്ന് മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദ് അറിയിച്ചു. ചൈന ഇടപെട്ടാൽ പ്രശ്‌നം കൂടുതൽ വഷളാകുമെന്നും നഷീദ് പറഞ്ഞു. നഷീദ് അടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ദ്വീപിൽ പ്രശ്‌നങ്ങൾ വഷളായത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും മറ്റൊരു ജഡ്‌ജിയെയും പ്രസിഡന്‍റ് അബ്‍ദുല്ല യമീന്‍ അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയുടെ ഇടപെടലിനെയും ചൈന എതിർത്തിരുന്നു. എന്നാൽ, ഇന്ത്യയുടെ സൈനിക ഇടപെടലാണ് ആവശ്യമെന്ന് മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദ് അറിയിച്ചു. ചൈന ഇടപെട്ടാൽ പ്രശ്‌നം കൂടുതൽ വഷളാകുമെന്നും നഷീദ് പറഞ്ഞു. നഷീദ് അടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ദ്വീപിൽ പ്രശ്‌നങ്ങൾ വഷളായത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും മറ്റൊരു ജഡ്‌ജിയെയും പ്രസിഡന്‍റ് അബ്‍ദുല്ല യമീന്‍ അറസ്റ്റ് ചെയ്തിരുന്നു.