ആപ്പ്ജില്ല

ആർത്തവം 'അശുദ്ധം': കൊടുംതണുപ്പിൽ പെൺകുട്ടി മരിച്ചു

. നിയമം നിലനിൽക്കെയാണ് ഈ ക്രൂരകൃത്യം നടന്നത്

TNN 13 Jan 2018, 5:51 pm
കാഠ്‌മണ്ഡു: ആർത്തവ സമയത്തെ 'അശുദ്ധി' മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ വീടിന് വെളിയിൽ മാറ്റി പാർപ്പിച്ച 21 കാരി കൊടുംതണുപ്പിൽ മരിച്ചു. വീടിന് പുറത്തുള്ള ഷെഡ്‌ഡിലാണ് യുവതിയെ താമസിപ്പിച്ചിരുന്നത്. നേപ്പാളിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് അന്ധവിശ്വാസത്തിന്‍റെ മറവിൽ കൊടും ക്രൂരത നടന്നത്.
Samayam Malayalam mensturating girl died of severe cold
ആർത്തവം 'അശുദ്ധം': കൊടുംതണുപ്പിൽ പെൺകുട്ടി മരിച്ചു


തണുപ്പില്‍ നിന്ന് രക്ഷ നേടാനായി തീ കത്തിച്ചപ്പോള്‍ ഉണ്ടായ പുക ശ്വസിച്ചതും അമിതമായ തണുപ്പേറ്റതുമാണ് മരണത്തിന് കാരണമായതെന്ന് സര്‍ക്കാര്‍ വക്താവ് തുള്‍ ബഹദൂര്‍ കച്ച പറഞ്ഞു. നേപ്പാളിലെ ഗ്രാമങ്ങളിൽ സ്ത്രീകളെ ആർത്തവകാലത്ത് മാറ്റി താമസിപ്പിക്കുന്നത് പതിവാണ്. അവർ ആ സമയത്ത് വീടിനുള്ളിൽ കഴിഞ്ഞാൽ ദൈവം കോപിക്കുമെന്നാണ് വിശ്വാസം. ഇത്തരം കുറ്റകൃത്യത്തിന് 3 മാസം ജയില്‍ ശിക്ഷയും 3000 നേപ്പാളി രൂപ പിഴയും നല്‍കുന്ന പുതിയ നിയമം രാജ്യത്ത് കഴിഞ്ഞ ആഗസ്റ്റില്‍ നിലവില്‍ വന്നിരുന്നു. നിയമം നിലനിൽക്കെയാണ് ഈ ക്രൂരകൃത്യം നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്