ആപ്പ്ജില്ല

സാകിർ നായ്ക്കിനെ വിട്ടു നൽകാൻ നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി

ഈ മാസം ആദ്യം റഷ്യയിൽവെച്ചുനടന്ന അഞ്ചാം ഈസ്റ്റ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി മോദി മഹാതിർ മുഹമ്മദിനെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിൽ സാകിർ നായ്കിനെ വിട്ടുനൽകുന്ന വിഷയം ചർച്ച ചെയ്തെന്നാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖ്ലെ അവകാശപ്പെട്ടത്.

Samayam Malayalam 17 Sept 2019, 3:05 pm
ക്വാലലംപൂർ: ഇസ്ലാമിക പ്രഭാഷകൻ സാകിർ നായിക്കിനെ വിട്ടുനൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടുവെന്ന പ്രചാരണം തള്ളി മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്.
Samayam Malayalam modi


"അധികം രാജ്യങ്ങളൊന്നും ഇയാളെ ആവശ്യപ്പെട്ടിട്ടില്ല. ഇയാളെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ സമ്മർദ്ദം ചെലുത്തിയിട്ടുമില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയപ്പോൾ അദ്ദേഹം ഈ മനുഷ്യനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഈ മനുഷ്യൻ ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടാകും." മലേഷ്യയിലെ ഒരു റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മഹാതിർ പറഞ്ഞു.

69 ൻ്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഘോഷമാക്കാൻ ബിജെപി

അഞ്ചാം ഈസ്റ്റ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യൻ പ്രധാനമന്ത്രിയെ കണ്ട് സാകിർ നായ്കിനെ വിട്ടുനൽകാൻ ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖ്ലെ ഈ മാസം ആദ്യം അവകാശപ്പെട്ടിരുന്നു. "സാകിർ നായ്കിനെ വിട്ടുനൽകുന്ന വിഷയം ഇരു പ്രധാനമന്ത്രിമാരും സംസാരിച്ചു. ഇക്കാര്യത്തിൽ രണ്ട് രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ നിരന്തരം ആശയ വിനിമയം നടത്തും." എന്നാണ് വിജയ് പറഞ്ഞത്.

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ഡിജിറ്റല്‍ മാപ്പിങ് വരുന്നു. ഇതിനായി സര്‍ക്കാരിന്‍റെ 1,000 കോടി രൂപയുടെ പദ്ധതി

കഴിഞ്ഞ മൂന്ന് വർഷമായി സാകിർ നായ്ക് മലേഷ്യയിലാണ് താമസിക്കുന്നത്. സാമുദായിക സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചെന്നും നിയമാനുസൃതമല്ലാത്ത കാര്യങ്ങൾ നായിക് ഇന്ത്യയിൽ ചെയ്തുവെന്നുമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും സാകിർ നായ്കിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. 2016 ജുലൈയിൽ ധാക്കയിലെ ഹോളി ആർട്ടിസാൻ ബേക്കറിയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ബംഗ്ലാദേശ് സാകിർ നായ്കിനെതിരെ അന്വേഷണം നടത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്