ഹെറാത്ത്: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം. പ്രമുഖ പുരോഹിതനായ മുജീബ് ഉൾ റഹ്മാൻ അൻസാരി അടക്കം 18 പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നമസ്കാരത്തിനിടെയായിരുന്നു സ്ഫോടനം. മരണസംഖ്യ ഇതിലും ഉയരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. Also Read: നടിയെ ആക്രമിച്ച കേസിൽ വിധി 6 മാസത്തിനകം? സമയം ചോദിച്ച് വിചാരണ കോടതി ജഡ്ജ് സുപ്രീംകോടതിയിൽ, സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദിലീപും
സ്ഫോടനം നടക്കുന്ന സമയത്ത് ഒട്ടേറെ വിശ്വാസികൾ പള്ളിയിലുണ്ടായിരുന്നു. താലിബാനുമായി അടുത്തബന്ധം പുലർത്തിയിരുന്നയാളാണ് കൊല്ലപ്പെട്ട പുരോഹിതൻ മുജീബ് ഉൾ റഹ്മാൻ അൻസാരി. ആരും തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കുമെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. രാജ്യത്തെ ശക്തനും ധീരനുമായ മതപണ്ഡിതൻ ക്രൂരമായ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ചെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സ്ഫോടനം നടക്കുന്ന സമയത്ത് ഒട്ടേറെ വിശ്വാസികൾ പള്ളിയിലുണ്ടായിരുന്നു. താലിബാനുമായി അടുത്തബന്ധം പുലർത്തിയിരുന്നയാളാണ് കൊല്ലപ്പെട്ട പുരോഹിതൻ മുജീബ് ഉൾ റഹ്മാൻ അൻസാരി. ആരും തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കുമെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. രാജ്യത്തെ ശക്തനും ധീരനുമായ മതപണ്ഡിതൻ ക്രൂരമായ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ചെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.