ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അഗോംഗ് അഗ്നിപർവതത്തിന്റെ സമീപത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. ഒഴിഞ്ഞുപോകാൻ കൂട്ടാക്കാത്തവരെ ബലം പ്രയോഗിച്ച് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. അഗ്നിപർവതം തീ തുപ്പാൻ ആരംഭിച്ചതോടെ ഏഴര കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരോട് ഒഴിഞ്ഞുപോകണമെന്ന് പ്രത്യേകമായി നിർദ്ദേശിച്ചിരുന്നു. എന്നാൽ പതിനായിരത്തിലധികം ആളുകൾ ഇപ്പോഴും ഒഴിഞ്ഞുപോകാൻ കൂട്ടാക്കുന്നില്ല. ഇതിനെ തുടർന്നാണ് സർക്കാർ കർശന നടപടി കൈക്കൊള്ളാനൊരുങ്ങുന്നത്.
അഗ്നി പര്‍വതം തീതുപ്പാനാരംഭിച്ചതോടെ അന്തരീക്ഷത്തിലാകെ പുകനിറഞ്ഞു. ഇതോടെ ബാലിയിലെ അന്താരാഷ്ട്ര വിമാനത്താവളം പൂട്ടിയിരുന്നു. അഗ്നിപർവതത്തിൽ നിന്ന് നാലു കിലോമീറ്റർ ഉയരത്തിൽ ചാരവും പുകയും വമിക്കുന്നത് വിമാന എന്‍ജിനുകളെ ദോഷകരമായി ബാധിക്കുന്നതിനാലാണ് വിമാന സര്‍വീസുകളും നിര്‍ത്തിയത്. ഇതോടെ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ദ്വീപിൽ കുടുങ്ങിയത്. 1963- 64 കാലഘട്ടത്തിലും മൗണ്ട് അഗംഗ് പലതവണ പൊട്ടിത്തെറിച്ചിരുന്നു അന്ന് ആയിരത്തിലേറെ പേരാണ് മരിച്ചത്.
അഗ്നി പര്‍വതം തീതുപ്പാനാരംഭിച്ചതോടെ അന്തരീക്ഷത്തിലാകെ പുകനിറഞ്ഞു. ഇതോടെ ബാലിയിലെ അന്താരാഷ്ട്ര വിമാനത്താവളം പൂട്ടിയിരുന്നു. അഗ്നിപർവതത്തിൽ നിന്ന് നാലു കിലോമീറ്റർ ഉയരത്തിൽ ചാരവും പുകയും വമിക്കുന്നത് വിമാന എന്‍ജിനുകളെ ദോഷകരമായി ബാധിക്കുന്നതിനാലാണ് വിമാന സര്‍വീസുകളും നിര്‍ത്തിയത്. ഇതോടെ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ദ്വീപിൽ കുടുങ്ങിയത്. 1963- 64 കാലഘട്ടത്തിലും മൗണ്ട് അഗംഗ് പലതവണ പൊട്ടിത്തെറിച്ചിരുന്നു അന്ന് ആയിരത്തിലേറെ പേരാണ് മരിച്ചത്.