ആപ്പ്ജില്ല

ചൊവ്വയിലെ ജീവൻ്റെ തുടിപ്പും രഹസ്യങ്ങളുമറിയണം; 'പെർസെവെറൻസ്' പറന്നുയരുന്നത് ഫ്ലോറിഡയിൽ നിന്ന്

നാസ ചൊവ്വയിലേക്ക് അയച്ച ഏറ്റവും വലിയതും ഭാരം കൂടിയതും ആധുനികവുമായ വാഹനം കൂടിയാണ് പെർസെവെറൻസ്. 2021 ഫെബ്രുവരി 18ന് റോവർ ചൊവ്വയിലെത്തുമെന്ന് നാസ വ്യക്തമാക്കുന്നു

Samayam Malayalam 30 Jul 2020, 5:39 pm
വാഷിങ്‌ടൺ: ചൊവ്വയിൽ ജീവൻ്റെ തുടിപ്പുണ്ടോ എന്നറിയാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ 'മാർസ് 2020 പെർസെവെറൻസ്' റോവർ ഇന്ന് വിക്ഷേപിക്കും. ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് പ്രാദേശിക സമയം 7.50നാണ് വിക്ഷേപണം. 2021 ഫെബ്രുവരി 18ന് റോവർ ചൊവ്വയിലെത്തും.
Samayam Malayalam പെർസെവെറൻസ്
പെർസെവെറൻസ്


Also Read: ടിക് ടോക്ക് നിരോധിക്കാനുള്ള നീക്കവുമായി ജപ്പാൻ; കാരണങ്ങൾ നിസാരമല്ല, പ്രധാനമന്ത്രിയുമായി ചർച്ച നടത്തി

റോക്കറ്റ് പറന്നു കഴിഞ്ഞാൽ ക്യാപ്‌സ്യൂളിന് അറ്റ്ലസ് അഞ്ചിൽ നിന്ന് വേർപെടുത്തി യാത്ര ആരംഭിക്കാൻ ഒരു മണിക്കൂർ സമയമെടുക്കും. റോവർ ചൊവ്വയിലെത്താൻ ഏകദേശം ആറര മാസമെടുക്കും. ചൊവ്വാതലത്തിലെ ജീവൻ്റെ സാന്നിധ്യം അറിയുകയാണ് റോവറിൻ്റെ ലക്ഷ്യം.

നാസ ചൊവ്വയിലേക്ക് അയച്ച ഏറ്റവും വലിയതും ഭാരം കൂടിയതും ആധുനികവുമായ വാഹനം കൂടിയാണിത്. ജീവൻ്റെ സാന്നിധ്യത്തെ കുറിച്ച് അറിയുന്നതിനൊപ്പം ചൊവ്വയിലെ ഗർത്തങ്ങൾ, വലിയ പാറക്കെട്ടുകൾ, ഭൂമി ശാസ്‌ത്രപരവും കാലാവസ്ഥ പരവുമായ കാര്യങ്ങൾ അറിയുക എന്ന ലക്ഷ്യവുമുണ്ട്. സൂക്ഷ ജീവികളെക്കുറിച്ച് അറിയുന്നതിന് പ്രഥമ പരിഗണന നൽകുന്നുണ്ട്. ചിത്രങ്ങൾ പകർത്താനും അതിനൊപ്പം വിവരങ്ങൾ ഭൂമിയിലേക്ക് അയച്ച് നൽകാനും കഴിയും.

വിവരങ്ങൾ അതിവേഗം ശേഖരിക്കുന്നതിനും പങ്കുവയ്‌ക്കുന്നതിനുമായി ഏഴ് ശാസ്‌ത്രീയ ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് 23 ക്യാമറകളാണ് റോവറിൽ ഘടിപ്പിച്ചിരിക്കുന്നത്. ചൊവ്വയെ സംബന്ധിച്ച് നിരവധി കണ്ടെത്തലുകൾ നാസ മുൻപ് നടത്തിയിരുന്നു. ഇതിൻ്റെ ചുവട് പിടിച്ചാണ് പുതിയ പദ്ധതിയുമുള്ളത്. 1997ൽ പുറപ്പെട്ട സോജർനർ ചൊവ്വയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ കൈമാറി. 2004ൽ ചൊവ്വയിലിറങ്ങിയ സ്‌പിരിറ്റ് ആൻഡ് ഓപ്പർച്യുണിറ്റി വെള്ളം ഒഴുകിയതിൻ്റെ തെളിവുകൾ കണ്ടെത്തി.

Also Read: പതിറ്റാണ്ടുകളായി വവ്വാലുകളില്‍ കൊറോണ; ശ്രദ്ധയില്‍പ്പെട്ടില്ല, പഠനം പറയുന്നത്

സ്‌പിരിറ്റ് ആൻഡ് ഓപ്പർച്യുണിറ്റിയുടെ കണ്ടെത്തൽ നിർണായകമായതിന് പിന്നാലെ 2012 ക്യൂരിയോസിറ്റി ചൊവ്വയിലെത്തി. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവൻ നിലനിർത്താൻ കഴിയുന്ന ഒരു തടാകമായിരുന്നു ചൊവ്വയെന്നും സുക്ഷമ ജീവികൾ ഉണ്ടായിരുന്നിരിക്കാമെന്നും കണ്ടെത്തി. നിർണായകമായ ഈ കണ്ടെത്തലിന് ശേഷമാണ് നാസ മാർസിനെ അയക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്