ബാഗ്ദാദ്։ ഇറാഖില്‍ വീണ്ടും അമേരിക്കന്‍ സൈനീക താവളത്തിലേക്ക് റോക്കറ്റ് ആക്രമണം. ഒരു ഡസണിലധികം റോക്കറ്റുകളാണ് ഇവിടെ പതിച്ചത്. ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
താജി സൈനീക ക്യാമ്പിന് നേരെയുണ്ടായ റോക്കറ്റാക്രമണത്തില്‍ ആളപായമുണ്ടായതായി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം ഉണ്ടായ സമാനമായ ആക്രമണത്തില്‍ രണ്ട് അമേരിക്കകാര് ഉള്‍പ്പടെ മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടിരുന്നു.
Also Read : തെലങ്കാനയില്‍ വീണ്ടും കൊവിഡ് 19; പത്തനംതിട്ടയില്‍ എട്ട് പരിശോധനാഫലങ്ങള്‍ നെഗറ്റീവ്
സൈനീക താവളത്തിനുള്ളില്‍ ഒരു ഡസണോളം റോക്കറ്റുകള്‍ തുടര്‍ച്ചയായി പതിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഇതില്‍ ചിലത് സഖ്യ കക്ഷികളുടെ ക്യാമ്പിന് മുകളില്‍ പതിച്ചതായും മറ്റുചിലത് ഇറാഖി സേന ഉപയോഗിച്ചിരുന്ന റൺവേയില്‍ പതിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
Also Read : കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു
ബുധനാഴ്ചയായിരുന്നു താജി സൈനീക ക്യാമ്പിന് നേരെ ഇതിന് മുന്‍പ് ആക്രമണമുണ്ടായത്. ഇതില്‍ ആശങ്ക നിലനില്‍ക്കുമ്പോഴാണ് വീണ്ടും ഇതേ സ്ഥലത്തിന് നേരെ ആക്രമണമുണ്ടായത്. അന്നും സമാനമായി 15 മുതല്‍ 30 വരെ റോക്കറ്റുകള്‍ പതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കതിയാബ് ഹെസ്ബൊള്ളാഹ ആണ് ആക്രമണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ അമേരിക്ക നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും അടക്കം ആറ് പേര് മരിച്ചതായി ഇറാഖി സൈന്യം വ്യക്തമാക്കി.