വില്ലിങ്ടൺ: കൊവിഡ് 19 മഹാമാരിയ്ക്കിടെ ന്യൂസീലാൻഡ് പൊതുതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൺ. ഇതു രണ്ടാം വട്ടമാണ് ലേബര്‍ പാര്‍ട്ടി നേതാവായ ജസീന്ത ആര്‍ഡേൺ ന്യൂസീലാൻഡ് പ്രധാനമന്ത്രിപദത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യഘട്ട വോട്ടെണ്ണൽ പൂര്‍ത്തിയാകുമ്പോള്‍ എതിരാളിയായ വലതുപക്ഷ കക്ഷി നാഷണൽ പാര്‍ട്ടിയ്ക്ക് ലഭിച്ചതിൻ്റെ ഇരട്ടിയോളം വോട്ടുകള്‍ ജസീന്ത ആര്‍ഡേണിൻ്റെ പാര്‍ട്ടിയ്ക്ക് ലഭിച്ചെന്നും ജസീന്ത ആര്‍ഡേൺ വൻവിജയം നേടുമെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് വിജയത്തിൽ ജസീന്ത ആര്‍ഡേണിനെ അഭിനന്ദിച്ച നാഷണൽ പാര്‍ട്ടി നേതാവ് ജൂഡിത്ത് കോളിൻസ് കൊവിഡ് 19 മഹാമാരി മൂലം രാജ്യത്ത് രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ മെച്ചപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. "പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിനെ ഞാൻ ഫോണിൽ ബന്ധപ്പെട്ടു. നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങള്‍. മികച്ച തെരഞ്ഞെടുപ്പ് ഫലമായിരുന്നു അത്" അവര്‍ പറഞ്ഞതായി യുകെ മാധ്യമമായ ഐടിവി.കോം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാൻ ആവശ്യമായ കേവലം ഭൂരിപക്ഷം നേടാൻ 40കാരിയായ ജസീന്ത ആര്‍ഡേണിന് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ 24 വര്‍ഷം മുൻപ് ന്യൂസീലാൻഡ് ആനുപാതിക വോട്ടിങ് സംവിധാനം നടപ്പിലാക്കിയതിനു ശേഷം ഇതുവരെ ഒരു പാര്‍ട്ടിയ്ക്കും കേവലഭൂരിപക്ഷം നേടാൻ കഴിഞ്ഞിട്ടില്ല, മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കുകയായിരുന്നു ഇതുവരെ ന്യൂസീലാൻഡിലെ പ്രധാന പാര്‍ട്ടികള്‍ ചെയ്തിരുന്നതെങ്കിൽ ഇത്തവണ രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: 'പ്രവാചക നിന്ദ': ഫ്രാൻസിൽ അധ്യാപകന്റെ തലയറുത്ത സംഭവത്തിൽ ഒന്‍പത് പേര്‍ അറസ്റ്റിൽ
തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുൻപു തന്നെ ഏര്‍ളി വോട്ടിങ് സംവിധാനം ഉപയോഗിച്ച് നിരവധി പേര്‍ വോട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം ജസീന്ത ആര്‍ഡേണ് വൻ വരവേൽപ്പായിരുന്ന ലഭിച്ചത്. കൊവിഡ് 19 മഹാമാരിയെ ഫലപ്രദമായി നേരിട്ടതിനു പിന്നാലെ ജസീന്തയുടെ ജനപ്രീതിയും വലിയ തോതിൽ കൂടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസീലാൻഡിൽ നിലവിൽ കൊവിഡ് സമൂഹവ്യാപനമില്ല. അതുകൊണ്ട് ആളുകള്‍ക്ക് മാസ്കും സാമൂഹിക അകലവും പാലിക്കേണ്ടതില്ല.
2017ലായിരുന്നു ജസീന്ത ആര്‍ഡേൺ ആദ്യമായി പ്രധാനമന്ത്രിപദത്തിലെത്തുന്നത്. അന്ന് മറ്റു രണ്ട് പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ചായിരുന്നു ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. പ്രധാനമന്ത്രി പദത്തിലിരിക്കേ കുഞ്ഞിന് ജന്മം നല്‍കിയ രണ്ടാമത്തെ ലോകനേതാവാണ് ജസീന്ത ആര്‍ഡേൺ.
തെരഞ്ഞെടുപ്പ് വിജയത്തിൽ ജസീന്ത ആര്‍ഡേണിനെ അഭിനന്ദിച്ച നാഷണൽ പാര്‍ട്ടി നേതാവ് ജൂഡിത്ത് കോളിൻസ് കൊവിഡ് 19 മഹാമാരി മൂലം രാജ്യത്ത് രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ മെച്ചപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. "പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിനെ ഞാൻ ഫോണിൽ ബന്ധപ്പെട്ടു. നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങള്‍. മികച്ച തെരഞ്ഞെടുപ്പ് ഫലമായിരുന്നു അത്" അവര്‍ പറഞ്ഞതായി യുകെ മാധ്യമമായ ഐടിവി.കോം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാൻ ആവശ്യമായ കേവലം ഭൂരിപക്ഷം നേടാൻ 40കാരിയായ ജസീന്ത ആര്‍ഡേണിന് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ 24 വര്‍ഷം മുൻപ് ന്യൂസീലാൻഡ് ആനുപാതിക വോട്ടിങ് സംവിധാനം നടപ്പിലാക്കിയതിനു ശേഷം ഇതുവരെ ഒരു പാര്‍ട്ടിയ്ക്കും കേവലഭൂരിപക്ഷം നേടാൻ കഴിഞ്ഞിട്ടില്ല, മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കുകയായിരുന്നു ഇതുവരെ ന്യൂസീലാൻഡിലെ പ്രധാന പാര്‍ട്ടികള്‍ ചെയ്തിരുന്നതെങ്കിൽ ഇത്തവണ രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: 'പ്രവാചക നിന്ദ': ഫ്രാൻസിൽ അധ്യാപകന്റെ തലയറുത്ത സംഭവത്തിൽ ഒന്‍പത് പേര്‍ അറസ്റ്റിൽ
തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുൻപു തന്നെ ഏര്‍ളി വോട്ടിങ് സംവിധാനം ഉപയോഗിച്ച് നിരവധി പേര്‍ വോട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം ജസീന്ത ആര്‍ഡേണ് വൻ വരവേൽപ്പായിരുന്ന ലഭിച്ചത്. കൊവിഡ് 19 മഹാമാരിയെ ഫലപ്രദമായി നേരിട്ടതിനു പിന്നാലെ ജസീന്തയുടെ ജനപ്രീതിയും വലിയ തോതിൽ കൂടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസീലാൻഡിൽ നിലവിൽ കൊവിഡ് സമൂഹവ്യാപനമില്ല. അതുകൊണ്ട് ആളുകള്‍ക്ക് മാസ്കും സാമൂഹിക അകലവും പാലിക്കേണ്ടതില്ല.
2017ലായിരുന്നു ജസീന്ത ആര്‍ഡേൺ ആദ്യമായി പ്രധാനമന്ത്രിപദത്തിലെത്തുന്നത്. അന്ന് മറ്റു രണ്ട് പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ചായിരുന്നു ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. പ്രധാനമന്ത്രി പദത്തിലിരിക്കേ കുഞ്ഞിന് ജന്മം നല്‍കിയ രണ്ടാമത്തെ ലോകനേതാവാണ് ജസീന്ത ആര്‍ഡേൺ.