ടൊറന്റോ: പൂർവ്വകാലത്ത് താൻ കഞ്ചാവ് വലിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ന്യൂസിലാന്റ് പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജസീന്ത ആർഡൻ. തെരഞ്ഞെടുപ്പ് സംവാദത്തിനിടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പ് ലൈവ് സംവാദത്തിനിടെ തന്റെ യൗവ്വനകാലത്ത് കഞ്ചാവ് ഉപയോഗിച്ചിട്ടുള്ളതായി അവര്‍ വെളിപ്പെടുത്തി.
Also Read: എച്ച്ഐവി മുക്തനായ ആദ്യ വ്യക്തി കാൻസർ മൂലം മരിച്ചു
ന്യൂസിലാന്റിൽ കഞ്ചാവ് ഉപയോഗം നിയമ വിരുദ്ധമാണ്. എന്നാൽ അടുത്ത മാസം കഞ്ചാവ് നിയമ വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് ജനഹിത പരിശോധന നടത്തുന്നുണ്ട്. രാജ്യത്ത് ചികിത്സാ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാൻ അനുവാദമുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശത്തോടെയാണ് ഉപയോഗിക്കേണ്ടത് എന്നു മാത്രം.
'ഒക്ടോബര്‍ 17ലെ തെരഞ്ഞെടുപ്പിന് ശേഷം കഞ്ചാവ് വിഷയത്തിലുള്ള ജനഹിത പരിശോധനയിന്മേലുള്ള തന്റെ നിലപാട് വ്യക്തമാക്കും.' ന്യൂസിലാന്റിലെ ജനങ്ങളാണ് ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ജസീന്ത പറഞ്ഞു.
Also Read: '100 ഡോളര്‍ തരാമെന്ന് പറഞ്ഞാലും വാക്സിൻ സ്വീകരിക്കില്ല'; ഞെട്ടിച്ച് സർവ്വേ ഫലം
അതേസമയം, കഞ്ചാവ് നിയമവിധേയമാക്കുന്നതിനെ എതിർത്ത് വോട്ട് ചെയ്യുന്നതിൽ താനും തന്റെ അനുയായികളും പ്രതിജ്ഞാബദ്ധമാണെന്ന് ജസീന്തയുടെ എതിരാളിയും നാഷ്ണൽ പാര്‍ട്ടി നേതാവുമായ ജൂഡിത്ത് കോളിൻസ് പറഞ്ഞു.
Also Read: എച്ച്ഐവി മുക്തനായ ആദ്യ വ്യക്തി കാൻസർ മൂലം മരിച്ചു
ന്യൂസിലാന്റിൽ കഞ്ചാവ് ഉപയോഗം നിയമ വിരുദ്ധമാണ്. എന്നാൽ അടുത്ത മാസം കഞ്ചാവ് നിയമ വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് ജനഹിത പരിശോധന നടത്തുന്നുണ്ട്. രാജ്യത്ത് ചികിത്സാ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാൻ അനുവാദമുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശത്തോടെയാണ് ഉപയോഗിക്കേണ്ടത് എന്നു മാത്രം.
'ഒക്ടോബര്‍ 17ലെ തെരഞ്ഞെടുപ്പിന് ശേഷം കഞ്ചാവ് വിഷയത്തിലുള്ള ജനഹിത പരിശോധനയിന്മേലുള്ള തന്റെ നിലപാട് വ്യക്തമാക്കും.' ന്യൂസിലാന്റിലെ ജനങ്ങളാണ് ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ജസീന്ത പറഞ്ഞു.
Also Read: '100 ഡോളര്‍ തരാമെന്ന് പറഞ്ഞാലും വാക്സിൻ സ്വീകരിക്കില്ല'; ഞെട്ടിച്ച് സർവ്വേ ഫലം
അതേസമയം, കഞ്ചാവ് നിയമവിധേയമാക്കുന്നതിനെ എതിർത്ത് വോട്ട് ചെയ്യുന്നതിൽ താനും തന്റെ അനുയായികളും പ്രതിജ്ഞാബദ്ധമാണെന്ന് ജസീന്തയുടെ എതിരാളിയും നാഷ്ണൽ പാര്‍ട്ടി നേതാവുമായ ജൂഡിത്ത് കോളിൻസ് പറഞ്ഞു.