കാസർഗോഡ്: കഴിഞ്ഞ 21 ന് ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടന പാരമ്പരയുമായി ബന്ധപ്പെട്ട് കാസർഗോട്ട് എൻഐഎ റെയ്‌ഡ്. റെയ്‌ഡ് നടത്തിയ എൻഐഎ സംഘം രണ്ടു പേരുടെ മൊബൈൽ ഫോണുകൾ ഉൾപ്പടെയുള്ളവ പിടിച്ചെടുത്തു. വിദ്യാനഗർ സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് എൻഐഎ സംഘം റെയ്‌ഡ് നടത്തിയത്.
കൂടുതൽ ചോദ്യം ചെയ്യലിനായി ഇരുവരും നാളെ കൊച്ചി എൻഐഎ ഓഫീസിൽ ഹാജരാകണമെന്നും നിർദേശം നൽകി. ശ്രീലങ്കൻ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ സഹ്രാൻ ഹാഷിമുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നെന്ന സൂചനയെ തുടർന്നാണ് എൻഐഎ സംഘം റെയ്‌ഡ് നടത്തിയത്.അതീവ രഹസ്യമായിട്ടാണ് എൻഐഎ സംഘം റെയ്‌ഡിനായി കാസർഗോഡ് എത്തിയത്.
കൂടുതൽ ചോദ്യം ചെയ്യലിനായി ഇരുവരും നാളെ കൊച്ചി എൻഐഎ ഓഫീസിൽ ഹാജരാകണമെന്നും നിർദേശം നൽകി. ശ്രീലങ്കൻ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ സഹ്രാൻ ഹാഷിമുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നെന്ന സൂചനയെ തുടർന്നാണ് എൻഐഎ സംഘം റെയ്‌ഡ് നടത്തിയത്.അതീവ രഹസ്യമായിട്ടാണ് എൻഐഎ സംഘം റെയ്‌ഡിനായി കാസർഗോഡ് എത്തിയത്.