ചിയാങ് റായ്: തായ്‍ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ ഫുട്ബോള്‍ ടീമിലെ ഒൻപതാമത്തെ കുട്ടിയെയും രക്ഷാസംഘം ഗുഹയ്ക്ക് പുറത്തെത്തിച്ചു. ഇനി മൂന്ന് കുട്ടികളെയും അവരുടെ കോച്ചിനെയും മാത്രമാണ് പുറത്തെത്തിക്കാനുള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളിൽ എട്ടുകുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു.
പുറത്തെത്തിച്ച കുട്ടിയ്ക്ക് ഗുഹാമുഖത്തിന് സമീപത്തുള്ള ക്യാംപിൽ പ്രാഥമികചികിത്സ നല്‍കുകയാണെന്ന് രക്ഷാപ്രവര്‍ത്തനത്തിൽ നേരിട്ട് പങ്കെടുക്കുന്ന ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ പത്തുമണിയോടെയാണ് മൂന്നാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 11 ഡൈവര്‍മാരാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഗുഹയിൽ പ്രവേശിച്ചത്. ശേഷിക്കുന്ന മൂന്ന് കുട്ടികളെയും കോച്ചിനെയും ഗുഹയിലുള്ള രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്നു തന്നെ പുറത്തെത്തിക്കാനാണ് ശ്രമം.
നാലുകുട്ടികളെയും കോച്ചിനെയും ഗുഹയിലുള്ള ഡോക്ടറെയും മൂന്ന് നേവി സീൽ ഉദ്യോഗസ്ഥരെയും ഇന്ന് തന്നെ പുറത്തെത്തിക്കാനാകുമെന്ന് ചിയാങ് റായ് മുൻ ഗവര്‍ണറെയും രക്ഷാപ്രവര്‍ത്തക മിഷൻ കമാൻഡറുമായ നാരോങ്സാക് ഒസോട്ടനകോൺ മാധ്യമങ്ങലോട് പറഞ്ഞു.
ജൂൺ 23നാണ് 12 കുട്ടികളും കോച്ചുമടങ്ങുന്ന സംഘം കനത്ത മഴയെത്തുടര്‍ന്ന് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്.
പുറത്തെത്തിച്ച കുട്ടിയ്ക്ക് ഗുഹാമുഖത്തിന് സമീപത്തുള്ള ക്യാംപിൽ പ്രാഥമികചികിത്സ നല്‍കുകയാണെന്ന് രക്ഷാപ്രവര്‍ത്തനത്തിൽ നേരിട്ട് പങ്കെടുക്കുന്ന ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ പത്തുമണിയോടെയാണ് മൂന്നാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 11 ഡൈവര്‍മാരാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഗുഹയിൽ പ്രവേശിച്ചത്. ശേഷിക്കുന്ന മൂന്ന് കുട്ടികളെയും കോച്ചിനെയും ഗുഹയിലുള്ള രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്നു തന്നെ പുറത്തെത്തിക്കാനാണ് ശ്രമം.
നാലുകുട്ടികളെയും കോച്ചിനെയും ഗുഹയിലുള്ള ഡോക്ടറെയും മൂന്ന് നേവി സീൽ ഉദ്യോഗസ്ഥരെയും ഇന്ന് തന്നെ പുറത്തെത്തിക്കാനാകുമെന്ന് ചിയാങ് റായ് മുൻ ഗവര്‍ണറെയും രക്ഷാപ്രവര്‍ത്തക മിഷൻ കമാൻഡറുമായ നാരോങ്സാക് ഒസോട്ടനകോൺ മാധ്യമങ്ങലോട് പറഞ്ഞു.
ജൂൺ 23നാണ് 12 കുട്ടികളും കോച്ചുമടങ്ങുന്ന സംഘം കനത്ത മഴയെത്തുടര്‍ന്ന് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്.