ലണ്ടൻ: സാമ്പത്തിക തട്ടിപ്പുനടത്തിയ ശേഷം രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടീഷ് ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാനൊരുങ്ങുന്നു. മോദി നൽകിയ ജാമ്യാപേക്ഷ രണ്ടാമതും ലണ്ടനിലെ കോടതി തള്ളിയതിനെത്തുടർന്നാണ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാൻ മോദി ഒരുങ്ങുന്നത്. എച്ച്എംപി വാണ്ട്സ്വർത്ത് ജയിലിൽ തടങ്കലിലാണ് നീരവ് മോദി. ചീഫ് മജിസ്ട്രേറ്റ് എമ്മ ആർബുത്തുനോട്ടിന്റെ വിധിക്കെതിരെയാണ് നീരവ് മോദി അപ്പീൽ സമർപ്പിക്കുന്നത്. എന്നാൽ ഇതുവരെ മോദി അപ്പീൽ നൽകിയിട്ടില്ലെന്ന് ഇന്ത്യൻ അന്വേഷണ സംഘത്തിനുവേണ്ടി ഹാജരാകുന്ന കൌൺ പ്രൌസിക്യൂഷൻ സർവ്വീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഏപ്രിൽ 26നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അതിനിടയിൽ നീരവ് മോദിക്ക് വീണ്ടും അപ്പീൽ സമർപ്പിക്കാനാകും.
ഏപ്രിൽ 26നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അതിനിടയിൽ നീരവ് മോദിക്ക് വീണ്ടും അപ്പീൽ സമർപ്പിക്കാനാകും.