ന്യൂയോര്‍ക്ക്: അമേരിക്കയെ ഉന്നമിട്ട് ഉത്തരകൊറിയ തങ്ങളുടെ അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍റെ പരീക്ഷണം നടത്തിയതിനു തൊട്ടുപിന്നാലെ യുദ്ധമുണ്ടായാൽ ഉത്തരകൊറിയൻ നേതൃത്വത്തെ നിശ്ശേഷം നശിപ്പിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്. യുഎൻ രക്ഷാസമിതിയുട അടിയന്തരയോഗത്തിലാണ് യുഎസ് അംബാസഡര്‍ നിക്കി ഹാലെ നിലപാട് വ്യക്തമാക്കിയത്.
ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ, അണ്വായുധ പദ്ധതികളെ എങ്ങനെ നേരിടണമെന്ന് സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും നയതന്ത്രവഴിയിലൂടെ പ്രശ്നം പരിഹരിക്കാനാണ് താത്പര്യമെന്ന് അമേരിക്കൻ ഭരണകൂടം പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ യുദ്ധമുണ്ടാകുകയാണെങ്കിൽ അത് കഴിഞ്ഞ ദിവസത്തെപ്പോലുള്ള പ്രകോപനങ്ങള്‍ മൂലമായിരിക്കുമെന്നും നിക്കി ഹാലെ പറഞ്ഞു. യുദ്ധമുണ്ടായാൻ ഉത്തരകൊറിയൻ നേതൃത്വത്തെ നിശ്ശേഷം തകര്‍ക്കും. ഉത്തരകൊറിയയുടെ പ്രധാനസഹായി ചൈനയാണെന്നും ചൈനയിൽ നിന്നുള്ള എണ്ണവിതരണം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടിട്ടു ചൈന ചെവിക്കൊള്ളുന്നില്ലെന്നും നിക്കി ഹാലെ വ്യക്തമാക്കി.
ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ, അണ്വായുധ പദ്ധതികളെ എങ്ങനെ നേരിടണമെന്ന് സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും നയതന്ത്രവഴിയിലൂടെ പ്രശ്നം പരിഹരിക്കാനാണ് താത്പര്യമെന്ന് അമേരിക്കൻ ഭരണകൂടം പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ യുദ്ധമുണ്ടാകുകയാണെങ്കിൽ അത് കഴിഞ്ഞ ദിവസത്തെപ്പോലുള്ള പ്രകോപനങ്ങള്‍ മൂലമായിരിക്കുമെന്നും നിക്കി ഹാലെ പറഞ്ഞു. യുദ്ധമുണ്ടായാൻ ഉത്തരകൊറിയൻ നേതൃത്വത്തെ നിശ്ശേഷം തകര്‍ക്കും. ഉത്തരകൊറിയയുടെ പ്രധാനസഹായി ചൈനയാണെന്നും ചൈനയിൽ നിന്നുള്ള എണ്ണവിതരണം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടിട്ടു ചൈന ചെവിക്കൊള്ളുന്നില്ലെന്നും നിക്കി ഹാലെ വ്യക്തമാക്കി.