വാഷിങ്ടൺ: ഭരണത്തിലെത്തിയാൽ ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്ന് വൃക്തമാക്കി യുഎസ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡൻഷ്യൽ സ്ഥാനാര്‍ഥി ജോ ബൈഡൻ്റെ പ്രചാരണ രേഖകള്‍. ഇന്ത്യ - യുഎസ് സൗഹൃദം ശക്തിപ്പെടുത്തുന്നതിന് മികച്ച പരിഗണനയാണ് കൊടക്കുന്നതെന്നും ദക്ഷിണേഷ്യയിൽ അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഒരു കാരണവശാലും അനുവദിക്കില്ലെന്നും ജോ ബൈഡൻ്റെ പ്രചാരണരേഖകള്‍ വ്യക്തമാക്കുന്നു.
ഇന്തോ - പസഫിക് മേഖലയിൽ സമാധാനം നിലനിര്‍ത്തുന്നതിന് ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്നും ചൈന ഉള്‍പ്പെടെ ഒരു രാജ്യവും അതിര്‍ത്തി രാജ്യങ്ങളുടെ മേൽ കടന്നുകയറ്റം നടത്തരുതെന്നും ജോ ബൈഡൻ്റെ നയരേഖയിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ വര്‍ഷം നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡഷ്യൽ തെരഞ്ഞെടുപ്പിനു ശേഷം ഭരണമാറ്റം ഉണ്ടായാലും ഇന്ത്യയുമായുള്ള യുഎസ് സൗഹൃദം അവസാനിച്ചേക്കില്ല.
Also Read: ഇതിഹാസമേ നന്ദി, ഹൃദയത്തില്‍ നിന്നും വിരമിക്കില്ലെന്ന് ആരാധകര്‍; ധോണിക്ക് കുറിപ്പുമായി സച്ചിനും
ഇന്ത്യയും യുഎസും സ്വാഭാവിക പങ്കാളികളാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നതിന് ബൈഡൻ ഭരണകൂടം ഉയര്‍ന്ന പരിഗണന കൊടുക്കുമെന്നുമാണ് നയരേഖയിൽ വ്യക്തമാക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ മികച്ച ബന്ധം നിലനിര്‍ത്താതെ ആഗോളതലത്തിൽ ഒരു ലക്ഷ്യവും നേടിയെടുക്കാൻ കഴിയില്ലെന്നും രേഖയിൽ പറയുന്നു. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനു വേണ്ടിയുള്ള പ്രചാരണരേഖകളിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.
Also Read: രോഗവ്യാപനം നിയന്ത്രണവിധേയം; ഞായറാഴ്ച ലോക്ക് ഡൗൺ പിന്‍വലിച്ചു; ഈ ഉപാധികൾ പാലിച്ചില്ലെങ്കിൽ നടപടി
ഇന്ത്യൻ വംശജയായ സെനറ്റര്‍ കമല ഹാരിസിലനെ വൈസ് പ്രസിഡൻ്റ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തക്കാട്ടി ദിവസങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയ്ക്കു അനൂകൂലനിലപാടുകളുമായി ബൈഡൻ്റെ ക്യാംപയിൻ പുറത്തു വരുന്നത്. തൻ്റെ സര്‍ക്കാര്‍ യുഎസിൻ്റെ ബഹുസ്വരത പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്നും ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങളിൽ അവരുടെ അഭിപ്രായങ്ങളും പരിഗണിക്കുമെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു. കൊവിഡ് പ്രതിരോധം മുതൽ കുടിയേറ്റ വ്യവസ്ഥ പഴയ നിലയ്ക്ക് ആക്കുന്നതു വരെയുള്ള കാര്യങ്ങളിൽ ഇന്ത്യൻ അമേരിക്കൻ വോട്ടര്‍മാര്‍ക്ക് ബൈഡൻ - ഹാരിസ് സര്‍ക്കാരിനെ ആശ്രയിക്കാമെന്നും പ്രചാരണത്തിൽ പറയുന്നുണ്ട്. ലോകത്തെ ഏറ്റവും പഴക്കമുള്ളതും വലുതമായ ജനാധിപത്യരാജ്യങ്ങള്‍ എന്ന നിലയ്ക്ക് ഇന്ത്യയും യുഎസും ഒരേ മൂല്യങ്ങളാണ് പങ്കുവെക്കുന്നതെന്നും ഇരുരാജ്യങ്ങളും അഭിപ്രായസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും വലിയ വില കൽപ്പിക്കുന്നുണ്ടെന്നും രേഖയിൽ പറയുന്നുണ്ട്.
ഇന്തോ - പസഫിക് മേഖലയിൽ സമാധാനം നിലനിര്‍ത്തുന്നതിന് ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്നും ചൈന ഉള്‍പ്പെടെ ഒരു രാജ്യവും അതിര്‍ത്തി രാജ്യങ്ങളുടെ മേൽ കടന്നുകയറ്റം നടത്തരുതെന്നും ജോ ബൈഡൻ്റെ നയരേഖയിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ വര്‍ഷം നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡഷ്യൽ തെരഞ്ഞെടുപ്പിനു ശേഷം ഭരണമാറ്റം ഉണ്ടായാലും ഇന്ത്യയുമായുള്ള യുഎസ് സൗഹൃദം അവസാനിച്ചേക്കില്ല.
Also Read: ഇതിഹാസമേ നന്ദി, ഹൃദയത്തില്‍ നിന്നും വിരമിക്കില്ലെന്ന് ആരാധകര്‍; ധോണിക്ക് കുറിപ്പുമായി സച്ചിനും
ഇന്ത്യയും യുഎസും സ്വാഭാവിക പങ്കാളികളാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നതിന് ബൈഡൻ ഭരണകൂടം ഉയര്‍ന്ന പരിഗണന കൊടുക്കുമെന്നുമാണ് നയരേഖയിൽ വ്യക്തമാക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ മികച്ച ബന്ധം നിലനിര്‍ത്താതെ ആഗോളതലത്തിൽ ഒരു ലക്ഷ്യവും നേടിയെടുക്കാൻ കഴിയില്ലെന്നും രേഖയിൽ പറയുന്നു. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനു വേണ്ടിയുള്ള പ്രചാരണരേഖകളിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.
Also Read: രോഗവ്യാപനം നിയന്ത്രണവിധേയം; ഞായറാഴ്ച ലോക്ക് ഡൗൺ പിന്‍വലിച്ചു; ഈ ഉപാധികൾ പാലിച്ചില്ലെങ്കിൽ നടപടി
ഇന്ത്യൻ വംശജയായ സെനറ്റര്‍ കമല ഹാരിസിലനെ വൈസ് പ്രസിഡൻ്റ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തക്കാട്ടി ദിവസങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയ്ക്കു അനൂകൂലനിലപാടുകളുമായി ബൈഡൻ്റെ ക്യാംപയിൻ പുറത്തു വരുന്നത്. തൻ്റെ സര്‍ക്കാര്‍ യുഎസിൻ്റെ ബഹുസ്വരത പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്നും ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങളിൽ അവരുടെ അഭിപ്രായങ്ങളും പരിഗണിക്കുമെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു. കൊവിഡ് പ്രതിരോധം മുതൽ കുടിയേറ്റ വ്യവസ്ഥ പഴയ നിലയ്ക്ക് ആക്കുന്നതു വരെയുള്ള കാര്യങ്ങളിൽ ഇന്ത്യൻ അമേരിക്കൻ വോട്ടര്‍മാര്‍ക്ക് ബൈഡൻ - ഹാരിസ് സര്‍ക്കാരിനെ ആശ്രയിക്കാമെന്നും പ്രചാരണത്തിൽ പറയുന്നുണ്ട്. ലോകത്തെ ഏറ്റവും പഴക്കമുള്ളതും വലുതമായ ജനാധിപത്യരാജ്യങ്ങള്‍ എന്ന നിലയ്ക്ക് ഇന്ത്യയും യുഎസും ഒരേ മൂല്യങ്ങളാണ് പങ്കുവെക്കുന്നതെന്നും ഇരുരാജ്യങ്ങളും അഭിപ്രായസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും വലിയ വില കൽപ്പിക്കുന്നുണ്ടെന്നും രേഖയിൽ പറയുന്നുണ്ട്.