ആപ്പ്ജില്ല

മുഴുപ്പട്ടിണി; രണ്ട് നേരം 'ഉണ്ണാന്‍ പോലും' ഗതിയില്ല; കിം ജോങ്ങിന്‍റെ കൊറിയ!

കൊവിഡ് വ്യാപനത്തിന് ശേഷം ഉത്തര കൊറിയയില്‍ സാധാരണക്കാരുടെ ജീവിതം പട്ടിണിയില്‍ ആയെന്ന് ഐക്യരാഷ്ട്ര സംഘടനയില്‍ റിപ്പോര്‍ട്ട്. ജനസംഖ്യയുടെ 40 ശതമാനംപേരും മുഴുപ്പട്ടിണിയില്‍ എന്ന് വിശകലന റിപ്പോര്‍ട്ട്

Edited byAbhijith VM | Samayam Malayalam 9 Jun 2020, 4:18 pm
ഏകാധിപതി കിം ജോങ് ഉന്നിന്‍റെ ഉത്തര കൊറിയയില്‍ പട്ടിണിയും ക്ഷാമവും രൂക്ഷമെന്ന് ഐക്യരാഷ്ട്രസഭ നിയോഗിച്ച മനുഷ്യാവകാശ വിദഗ്‍ധന്‍റെ റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമവും പോഷണവൈകല്യവും ഏറിവരുകയാണ്. ഉപരോധം നീക്കാന്‍ ഉടന്‍ നടപടിവേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Samayam Malayalam കിം ജോങ് ഉൻ - AP
കിം ജോങ് ഉൻ


Also Read: ഇറാന്‍ പ്രതികാരം തുടരുന്നു; യുഎസ് ചാരന് വധശിക്ഷ

കൊവിഡ്-19 കാരണം ചൈനയുമായുള്ള അതിര്‍ത്തി ഉത്തര കൊറിയ അടച്ചിട്ടിരിക്കുകയാണ്. അഞ്ച് മാസമായി ഇതാണ് സ്ഥിതി. സാഹചര്യങ്ങള്‍ ഗുരുതരമാകാന്‍ ഇതാണ് കാരണമെന്ന് ബ്രിട്ടീഷ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വലിയ നഗരങ്ങളില്‍ തെരുവില്‍ അലയുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതില്‍ കുട്ടികളും ഉള്‍പ്പെടും. മരുന്നിന് ക്ഷാമമാണ്. ദിവസം രണ്ടുനേരം മാത്രമേ ഭക്ഷണം കഴിക്കാൻ കുടുംബങ്ങള്‍ക്ക് കഴിയുന്നുള്ളൂ. ചോളം മാത്രമാണ് കഴിക്കാനുള്ളത്. അതുമില്ലാത്തവര്‍ മുഴുപ്പട്ടിണിയിലാണ് - യുഎന്‍ വിദഗ്‍ധന്‍ തോമസ് ഓജ ക്വിന്‍റിന റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Also Read: കേരളത്തെ പിന്നിലാക്കി ഈ രാജ്യം കൊറോണയെ തോൽപ്പിച്ചു

ജനസംഖ്യയുടെ 40 ശതമാനംപേരും പട്ടിണിയിലാണെന്നാണ് യുഎന്‍ കണക്കുകൂട്ടുന്നത്. ഏകാധിപത്യ രാഷ്ട്രമായ ഉത്തര കൊറിയയയില്‍ നിന്ന് വിവരങ്ങള്‍ പുറത്തുപോകുന്നത് അപൂര്‍വമാണ്. ഇത്തരം കണക്കുകള്‍ ഔദ്യോഗികമായി രാജ്യം പുറത്തുവിടാറുമില്ല.
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്