സോൾ: അസുഖബാധയെ തുടർന്ന് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയൻ നാഷ്ണൽ ഇൻന്റലിജൻസ് സർവ്വീസിന്റേതാണ് (എൻഐഎസ്) കണ്ടെത്തൽ. ആരോഗ്യം മോശമായതിനാലാണ് സഹോദരി കിം യോ ജോങ്ങിന് കൂടുതൽ അധികാരം നൽകിയത് എന്നും അഭ്യൂഹമുണ്ട്. കിം ജോങ് ഉൻ കഴിഞ്ഞാൽ ഭരണകൂടത്തിൽ ഏറ്റവും അധികം സ്വാധീനമുള്ളത് കിം യോ ജോങ്ങിനാണ്.
Also Read: യാത്രക്കാരെ നടുറോഡിൽ കുരുക്കി ലണ്ടൻ ബ്രിജ്; തകരാര്‍ പരിഹരിക്കാൻ ഒന്നര മണിക്കൂര്‍
കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതി വളരെയധികം മോശമാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ സഹായിയായിരുന്ന ചാങ് സോങ് മിന്റെ ആരോപണം. ഭരണം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്തതുകൊണ്ടാണ് സഹോദരിക്ക് കൂടുതൽ അധികാരം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
Also Read: വാക്സിനേഷന് കൊണ്ടു മാത്രം കൊറോണവൈറസ് ഇല്ലാതാകില്ല
ഉത്തര കൊറിയ നിലവിൽ കടുന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണെന്നാണ് വിവരം. കൊവിഡ് വ്യാപിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. മറ്റ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതും ഉത്തരകൊറിയയ്ക്ക് തിരിച്ചടിയായി. അതേസമയം, കിം ജോങ് ഉൻ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സാമ്പത്തിക സ്ഥിതിയെപ്പറ്റി ചർച്ചചെയ്യുമെന്നും ഉത്തര കൊറിയയുടെ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
Also Read: ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പറഞ്ഞിട്ടില്ല; വാർത്തകൾ തെറ്റെന്ന് പാകിസ്ഥാൻ
ഈ വർഷം ഏപ്രിലിൽ കിം ജോങ് ഉന്നിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് വാർത്തകൾ പ്രചരിച്ചിരുന്നു. ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് കിം ജോങ്ങ് ഉന്നിന്റെ ആരോഗ്യസ്ഥിതി മോശമായെന്നായിരുന്നു റിപ്പോർട്ട്. വളരെക്കാലമായി മാധ്യമങ്ങളെ കാണാതിരുന്നതിനെത്തുടർന്നാണ് വാർത്തകൾ പ്രചരിച്ചത്. കഴിഞ്ഞയിടെ, രാജ്യത്തെ ഭക്ഷ്യ ക്ഷാമം കുറയ്ക്കുന്നതിനായി വളർത്തു പട്ടികളെ ഇറച്ചിക്കായി നൽകണമെന്ന് കിം ജോങ് ഉൻ പറഞ്ഞിരുന്നു. പട്ടികളെ വളർത്തുന്നത് മുതലാളിത്തതിന്റെ അടയാളമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
Also Read: യാത്രക്കാരെ നടുറോഡിൽ കുരുക്കി ലണ്ടൻ ബ്രിജ്; തകരാര്‍ പരിഹരിക്കാൻ ഒന്നര മണിക്കൂര്‍
കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതി വളരെയധികം മോശമാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ സഹായിയായിരുന്ന ചാങ് സോങ് മിന്റെ ആരോപണം. ഭരണം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്തതുകൊണ്ടാണ് സഹോദരിക്ക് കൂടുതൽ അധികാരം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
Also Read: വാക്സിനേഷന് കൊണ്ടു മാത്രം കൊറോണവൈറസ് ഇല്ലാതാകില്ല
ഉത്തര കൊറിയ നിലവിൽ കടുന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണെന്നാണ് വിവരം. കൊവിഡ് വ്യാപിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. മറ്റ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതും ഉത്തരകൊറിയയ്ക്ക് തിരിച്ചടിയായി. അതേസമയം, കിം ജോങ് ഉൻ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സാമ്പത്തിക സ്ഥിതിയെപ്പറ്റി ചർച്ചചെയ്യുമെന്നും ഉത്തര കൊറിയയുടെ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
Also Read: ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പറഞ്ഞിട്ടില്ല; വാർത്തകൾ തെറ്റെന്ന് പാകിസ്ഥാൻ
ഈ വർഷം ഏപ്രിലിൽ കിം ജോങ് ഉന്നിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് വാർത്തകൾ പ്രചരിച്ചിരുന്നു. ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് കിം ജോങ്ങ് ഉന്നിന്റെ ആരോഗ്യസ്ഥിതി മോശമായെന്നായിരുന്നു റിപ്പോർട്ട്. വളരെക്കാലമായി മാധ്യമങ്ങളെ കാണാതിരുന്നതിനെത്തുടർന്നാണ് വാർത്തകൾ പ്രചരിച്ചത്. കഴിഞ്ഞയിടെ, രാജ്യത്തെ ഭക്ഷ്യ ക്ഷാമം കുറയ്ക്കുന്നതിനായി വളർത്തു പട്ടികളെ ഇറച്ചിക്കായി നൽകണമെന്ന് കിം ജോങ് ഉൻ പറഞ്ഞിരുന്നു. പട്ടികളെ വളർത്തുന്നത് മുതലാളിത്തതിന്റെ അടയാളമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.