മസ്‌കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് (79) അന്തരിച്ചു. ക്യാൻസർ രോഗത്തെ തുടർന്ന് ബെൽജിയത്തിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഭരണാധികാരിയുടെ അന്ത്യം സംഭവിച്ചതെന്ന് ഒമാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച ചികിത്സക്ക് ശേഷം അദ്ദേഹം ബെൽജിയത്തിൽ നിന്ന് ഒമാനിൽ മടങ്ങി എത്തിയിരുന്നു. നാല് പതിറ്റാണ്ടിലേറെ ഒമാന്റെ ഭരണാധികാരിയായിരുന്നു ഖാബൂസ് ബിൻ സെയ്ദ്. നവംബർ 18, 1940ൽ ജനിച്ച ഖാബൂസ് ബിൻ സെയ്ദ് ഇന്ത്യയിൽ നിന്നും സാന്‍ഡേഴ്സ്റ്റിലെ റോയൽ മിലിട്ടറി അക്കാദമിയിൽ നിന്നുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇന്ത്യയുമായി എന്നും പ്രത്യേക ബന്ധം പുലർത്തിയിരുന്നു സുൽത്താൻ ഖാബൂസ്.
Also Read: യുപിയിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; 20 പേർ മരിച്ചു
ഒമാൻ എന്ന രാജ്യത്തെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത് സുൽത്താൻ ഖാബൂസ് തന്നെയായിരുന്നു. പൂനെയിൽ പഠിച്ച സുൽത്താന് മുൻ ഇന്ത്യൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ ഗുരുസ്ഥാനീയനായിരുന്നു.