ആപ്പ്ജില്ല

കൊറോണ വൈറസ്࿒ ചൈനയില്‍ മരണനിരക്ക് 360 കടന്നു, രോഗം സ്ഥിരീകരിച്ചത് 16,400 പേര്‍ക്ക്

പുതിയതായി 56 മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആഗോളതലത്തിൽ 17,205 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 2,110 പേരുടെ നില ഗുരുതരമാണ്.

Samayam Malayalam 3 Feb 2020, 4:47 pm
ബീജിങ്ങ്࿒ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 360 കടന്നു. തിങ്കളാഴ്ച 56 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ മേഖലയില്‍ തന്നെയാണ് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam on monday china death rate of coronavirus epidemic at 360
കൊറോണ വൈറസ്࿒ ചൈനയില്‍ മരണനിരക്ക് 360 കടന്നു, രോഗം സ്ഥിരീകരിച്ചത് 16,400 പേര്‍ക്ക്


ചൈനയില്‍ മാത്രം 16,400 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറമെ ഇന്ത്യയും യുഎഇയും അടക്കം 24 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആഗോള തലത്തില്‍ 17,205 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 2,110 പേരുടെ നില ഗുരുതരമായുള്ളത്.

Also Read: 'ഇന്ത്യയെ കണ്ടുപഠിക്കൂ; ഭക്ഷണവും വെള്ളവുമില്ല, മുറിയിൽ പൂട്ടിയിട്ടിരിക്കുന്നു'; പാക് സർക്കാരിനെതിരെ വിദ്യാർഥികൾ!

ചൈനയില്‍ ഇന്നലെ വരെ 304 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് 2002ലെ സാര്‍സ് വൈറസ് ബാധിച്ച് മരിച്ചവരേക്കാള്‍ കൂടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 349 പേരാണ് അന്ന് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്.

മരണസംഖ്യ ഉയര്‍ന്നതോടെ വുഹാന് സമീപമുള്ള വെന്‍സുവും സര്‍ക്കാര്‍ അടച്ചു. റോഡുകള്‍ അടച്ചും ജനങ്ങളെ വീട്ടില്‍ തന്നെ പാര്‍പ്പിച്ചുമാണ് വൈറസിനെ പ്രതിരോധിക്കുന്നത്. വുഹാനില്‍ നിന്നും 800 കിലോമീറ്റര്‍ അകലെയാണ് വെന്‍സു സ്ഥിതി ചെയ്യുന്നത്. വുഹാന് ചുറ്റുപാടുമുള്ള മറ്റ് നഗരങ്ങളും അടച്ച് ജനങ്ങളെ ഒറ്റപ്പെടുത്തി വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത് എന്ന് ആക്ഷേപം ഉയരുന്നുണ്ട്. 50 ദശലക്ഷം ആളുകളെയാണ് ഇത്തരത്തില്‍ അടച്ചുപൂട്ടുന്നത്.

ഇവിടെ വീട്ടിലെ ഒരാള്‍ക്ക് രണ്ട് ദിവസത്തില്‍ ഒരിക്കല്‍ മാത്രം പുറത്തിറങ്ങി അത്യാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങുവാനാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രദേശത്തെ 46 ഹൈവെ ടോള്‍ സ്റ്റേഷനുകളാണ് അധികൃതര്‍ പൂട്ടിയിരിക്കുന്നത്. നഗരത്തിലെ പൊതുഗതാഗതവും സിനിമ തീയേറ്ററും മ്യൂസിയവും അടക്കം എല്ലാ പൊതുസ്ഥലങ്ങളും അടച്ചിരിക്കുകയാണ്.

കൊറോണ വൈറസ് ഭീതി പടരന്നതിനിടെ ആവശ്യത്തിന് മാസ്കുകളും പ്രതിരോധ സാമഗ്രികളും ലഭിക്കാനില്ലാതെ വുഹാന്‍ നഗരം ദുരിതത്തില്‍ ആയിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സംഭരിച്ച ടണ്‍ കണക്കിന് സാമഗ്രികള്‍ വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. കൊറോണ ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളില്‍ അടക്കമാണ് ക്ഷാമം നേരിടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്