ആപ്പ്ജില്ല

ഓറിയോ ബിസ്‍കറ്റ് കഴിക്കുമ്പോള്‍ 'ഈ ക്രൂരത' നിങ്ങൾ ഓര്‍ക്കണം

ഓറിയോ ബിസ്കറ്റിന് എതിരെ പ്രതിഷേധസ്വരം ഉയർത്തുകയാണ് ആഗോള പരിസ്ഥിതി സംഘടന ഗ്രീൻപീസ്. ഇന്തോനേഷ്യയിലെ വനനശീകരണത്തിന് ഓറിയോ നിർമ്മാതാക്കളായ മോണ്ടെലെസ് അനുവാദം നൽകുകയാണ് എന്നാണ് ഗ്രീൻപീസ് വാദിക്കുന്നത്.

Samayam Malayalam 13 Jan 2020, 10:15 pm
ലോക വ്യാപകമായി വില്‍ക്കപ്പെടുന്ന ബിസ്‍കറ്റ് ആയ ഓറിയോ കഴിക്കുംമുന്‍പ് അതിന് പിന്നിലുള്ള വൃത്തികെട്ട രഹസ്യം ഓര്‍ക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആഗോള പരിസ്ഥിതി സംഘടന, ഗ്രീന്‍പീസ്‍. ഓറിയോ ബിസ്‍കറ്റിലെ ചേരുവയല്ല പരിസ്ഥിതി സംഘടനകളെ ചൊടിപ്പിക്കുന്നത് മറിച്ച് ഓറിയോ ഉണ്ടാക്കുന്ന രീതിയാണ്.
Samayam Malayalam fb-oreo1
ഓറിയോ ബിസ്‍കറ്റ്


ഓറിയോ ബിസ്‍കറ്റ് നിര്‍മ്മാതാക്കളായ മോണ്ടെലെസ് കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ വാങ്ങുന്ന പാംഓയില്‍ ആണ് വിവാദത്തിന് ആധാരം. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ മോണ്ടെലസിന് പാംഓയില്‍ വില്‍ക്കുന്നത് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മര്‍ എന്ന കമ്പനിയാണ്.

ഇന്തോനേഷ്യയിലെ പാംഓയില്‍ തോട്ടങ്ങള്‍ സ്ഥാപിച്ച് ഏതാണ്ട് 25,000 ഹെക്റ്ററിലുള്ള ജൈവവൈവിധ്യം വില്‍മര്‍ നശിപ്പിച്ചു എന്നാണ് ഗ്രീന്‍പീസ് ആരോപിക്കുന്നത്. ഈ മേഖലകള്‍ മുഴുവന്‍ വംശനാശഭീഷണി നേരിടുന്ന ഒറാങ്‍ഉട്ടാന്‍ കുരങ്ങുകളുടെ സ്വഭാവിക ആവാസ വ്യവസ്ഥയായിരുന്നു. ഇത് വെറും രണ്ട് വര്‍ഷംകൊണ്ട് വില്‍മര്‍ തകര്‍ത്തു കളഞ്ഞു.

ഈ പ്രദേശങ്ങളുടെ ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ച് ഗ്രീന്‍പീസ് ഉറപ്പുവരുത്തിയിരുന്നു.

കാഡ്‍ബറി ചോക്ലേറ്റ് ബാറുകള്‍, റിറ്റ്‍സ്‍ ക്രാക്കര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ മോണ്ടെലസിന്‍റെതാണ്. വില്‍മറില്‍ നിന്ന് ഏറ്റവും അധികം പാംഓയില്‍ വാങ്ങുന്ന കമ്പനികളില്‍ ഒന്നുമാണ് മോണ്ടെലസ്. അറിഞ്ഞുകൊണ്ട് ഇന്തോനേഷ്യയിലെ വനനശീകരണത്തിന് മോണ്ടെലസ് കൂട്ടുനില്‍ക്കുകയാണ് എന്നാണ് ഗ്രീന്‍പീസ്‍ വാദിക്കുന്നത്.

നിരന്തര വിവാദങ്ങളില്‍പ്പെട്ട കമ്പനിയാണ് വില്‍മര്‍. ബാലവേല, തൊഴില്‍ചൂഷണം, വനനശീകരണവും വനംകൈയ്യേറ്റവും വില്‍മറിന്‍റെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. വില്‍മര്‍ കമ്പനിയെ ലോകത്തിലെ ഏറ്റവും വൃത്തികെട്ട പാംഓയില്‍ കമ്പനിയെന്നാണ് ഗ്രീന്‍പീസ് ആക്ഷേപിക്കുന്നത്.

മലേഷ്യയുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യ പാം ഓയിൽ ഇറക്കുമതിക്ക് ഇന്തോനേഷ്യയെ ആശ്രയിക്കും എന്നാണ് പുതിയ വാർത്തകൾ. മുസ്ലീം വിരുദ്ധത ആരോപിച്ച് മലേഷ്യ, ഇന്ത്യയ്ക്ക് എതിരെ നടത്തിയ തുടർച്ചയായ ആക്ഷേപങ്ങൾ മോദി സർക്കാരിനെ ചൊടിപ്പിച്ചു.

മലേഷ്യയിൽ നിന്ന് പാം ഓയിൽ ഇറക്കുമതി ചെയ്യുന്ന വ്യാപാരികൾക്ക് ഇന്ത്യൻ ഏജൻസികൾ സ്വകാര്യമായി ഭീഷണി മുഴക്കിയതായാണ് ബ്രിട്ടീഷ് വാർത്താ ഏജൻസി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്