ഇസ്ലാമാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ സംപ്രേക്ഷണത്തിന് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പാക് ക്രിക്കറ്റിനെ തകർക്കാനുള്ള ഇന്ത്യയുടെ സംഘടിത ശ്രമമാണ് ഐപിഎൽ എന്ന് യോഗം വിലയിരുത്തി. ഇന്ത്യയുടെ ആഭ്യന്തര ടൂർണമെന്റിനെ പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ലെന്ന് പാക് വാർത്താ വിനിമയ മന്ത്രി ഫവാസ് ചൌധരി പറഞ്ഞു. പാക് ക്രിക്കറ്റിനെ നശിപ്പിക്കാനുള്ള ശ്രമം ഇന്ത്യ ഉപേക്ഷിക്കില്ല. അതുകൊണ്ടാണ് സംപ്രേക്ഷണം നിരോധിക്കുന്നതെന്നും പാകിസ്ഥാൻ വ്യക്തമാക്കി.
പുൽവാമ ആക്രമണത്തിനു ശേഷം പിഎസ്എൽ മത്സരം സംപ്രേക്ഷണം ചെയ്യുന്നതിന് ഇന്ത്യൻ ചാനലുകൾ വിമുഖത പ്രകടിപ്പിച്ചിരുന്നു. പിഎസ്എല്ലിനെയും പാക് ക്രിക്കറ്റിനെയും തകർക്കാനാണ് ഇന്ത്യ ശ്രമിച്ചതെന്നും പാകിസ്ഥാൻ ആരോപിച്ചു.
പുൽവാമ ആക്രമണത്തിനു ശേഷം പിഎസ്എൽ മത്സരം സംപ്രേക്ഷണം ചെയ്യുന്നതിന് ഇന്ത്യൻ ചാനലുകൾ വിമുഖത പ്രകടിപ്പിച്ചിരുന്നു. പിഎസ്എല്ലിനെയും പാക് ക്രിക്കറ്റിനെയും തകർക്കാനാണ് ഇന്ത്യ ശ്രമിച്ചതെന്നും പാകിസ്ഥാൻ ആരോപിച്ചു.