ഇസ്ലാമാബാദ്: ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ ബിജെപി നേതാക്കൾ ഉൾപ്പെടെ 32 പേരെയും പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കിയ വിധി ലജ്ജാകരമെന്ന് പാകിസ്ഥാൻ. പള്ളി പൊളിച്ച് മാറ്റിയതിൽ ഉത്തരവാദികളായവരെ കുറ്റവിമുക്തരാക്കിയ കോടതി നടപടി ലജ്ജാകരമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Also Read: അൺലോക്ക് അഞ്ചാംഘട്ടം: യാത്രാ നിയന്ത്രണങ്ങൾ എവിടെയൊക്കെ; വിമാന സർവീസുകൾ എന്നുമുതൽ?
രഥയാത്രയുടെ ഭാഗമായിട്ടാണ് പള്ളി പൊളിച്ച് നീക്കിയത്. മുൻകൂട്ടി ആസൂത്രണം ചെയ്‌തത് ബിജെപി, വിഎച്ച്പി, സംഘപരിവാർ നേതാക്കൾ ജനക്കൂട്ടത്തെ ഇതിനായി പ്രേരിപ്പിക്കുകയായിരുന്നു. ഈ സംഭവം ടെലിവിഷനിലൂടെ പുറത്ത് വിടുകയും ചെയ്‌തുവെന്നും പ്രസ്‌താവനയിലൂടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇന്ത്യയിലെ ജുഡീഷ്യറി സംവിധാനത്തിൽ ഹിന്ദുത്വം പ്രകടമാണ്. നീതി ലഭ്യമാകാൻ കഴിയാതെ വരുന്നതായി ഇതിലൂടെ വ്യക്തമായി. ഇത് ലോകത്തിന് മുന്നിൽ ദൃശ്യമായെന്നും പാകിസ്ഥാൻ ആരോപിച്ചു.
പള്ളി തകർത്തത് ആസൂത്രിതമല്ലെന്ന് നിരീക്ഷിച്ചാണ് സിബിഐ കോടതി ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവർ ഉൾപ്പടെ 32 പേരെ കുറ്റവിമുക്തരാക്കിയത്. ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്കെ യാദവാണ് വിധി പ്രഖ്യാപിച്ചത്. പള്ളി തകർത്തത് ആസൂത്രിതമല്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും ഗൂഢാലോചന തെളിയിക്കാൻ സിബിഐയ്ക്ക് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.
Also Read: 24 മണിക്കൂറിനിടെ 14 ലക്ഷം പരിശോധന, 86,000ത്തിലധികം രോഗികള്‍; രാജ്യത്ത് കൊവിഡ് കേസുകൾ 63 ലക്ഷം കടന്നു
1992ലാണ് ബാബറി മസ്ജിദ് തകർത്തിരുന്നത്. മസ്ജിദ് തകർത്തപ്പോൾ സംഘർഷം ഒഴിവാക്കാൻ നേതാക്കൾ ശ്രമിച്ചിരുന്നെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. അന്വേഷണത്തിനായി രൂപീകരിച്ച ലിബർഹാൻ കമ്മീഷന്‍ 17 വര്‍ഷം കഴിഞ്ഞ് റിപ്പോര്‍ട്ട് സമർപ്പിച്ചപ്പോൾ കേസിൽ വിധി വരാൻ 28 വര്‍ഷങ്ങളാണ് എടുത്തത്. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് കർസേവകര്‍ പൊളിച്ചു നീക്കിയത്.
Also Read: അൺലോക്ക് അഞ്ചാംഘട്ടം: യാത്രാ നിയന്ത്രണങ്ങൾ എവിടെയൊക്കെ; വിമാന സർവീസുകൾ എന്നുമുതൽ?
രഥയാത്രയുടെ ഭാഗമായിട്ടാണ് പള്ളി പൊളിച്ച് നീക്കിയത്. മുൻകൂട്ടി ആസൂത്രണം ചെയ്‌തത് ബിജെപി, വിഎച്ച്പി, സംഘപരിവാർ നേതാക്കൾ ജനക്കൂട്ടത്തെ ഇതിനായി പ്രേരിപ്പിക്കുകയായിരുന്നു. ഈ സംഭവം ടെലിവിഷനിലൂടെ പുറത്ത് വിടുകയും ചെയ്‌തുവെന്നും പ്രസ്‌താവനയിലൂടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇന്ത്യയിലെ ജുഡീഷ്യറി സംവിധാനത്തിൽ ഹിന്ദുത്വം പ്രകടമാണ്. നീതി ലഭ്യമാകാൻ കഴിയാതെ വരുന്നതായി ഇതിലൂടെ വ്യക്തമായി. ഇത് ലോകത്തിന് മുന്നിൽ ദൃശ്യമായെന്നും പാകിസ്ഥാൻ ആരോപിച്ചു.
പള്ളി തകർത്തത് ആസൂത്രിതമല്ലെന്ന് നിരീക്ഷിച്ചാണ് സിബിഐ കോടതി ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവർ ഉൾപ്പടെ 32 പേരെ കുറ്റവിമുക്തരാക്കിയത്. ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്കെ യാദവാണ് വിധി പ്രഖ്യാപിച്ചത്. പള്ളി തകർത്തത് ആസൂത്രിതമല്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും ഗൂഢാലോചന തെളിയിക്കാൻ സിബിഐയ്ക്ക് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.
Also Read: 24 മണിക്കൂറിനിടെ 14 ലക്ഷം പരിശോധന, 86,000ത്തിലധികം രോഗികള്‍; രാജ്യത്ത് കൊവിഡ് കേസുകൾ 63 ലക്ഷം കടന്നു
1992ലാണ് ബാബറി മസ്ജിദ് തകർത്തിരുന്നത്. മസ്ജിദ് തകർത്തപ്പോൾ സംഘർഷം ഒഴിവാക്കാൻ നേതാക്കൾ ശ്രമിച്ചിരുന്നെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. അന്വേഷണത്തിനായി രൂപീകരിച്ച ലിബർഹാൻ കമ്മീഷന്‍ 17 വര്‍ഷം കഴിഞ്ഞ് റിപ്പോര്‍ട്ട് സമർപ്പിച്ചപ്പോൾ കേസിൽ വിധി വരാൻ 28 വര്‍ഷങ്ങളാണ് എടുത്തത്. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് കർസേവകര്‍ പൊളിച്ചു നീക്കിയത്.