ആപ്പ്ജില്ല

പാകിസ്ഥാൻ; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി

പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ല. 272 അംഗ അസംബ്ളിയില്‍ 113 സീറ്റ് നേടി മുന്‍ ക്രിക്കറ്റ് താരം ഇ​മ്രാന്‍ ഖാന്റെ തെഹ്‌​രി​ക് - ഇ - ഇന്‍​സാ​ഫ് പാര്‍​ട്ടി (​പി.​ടി.​ഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി

Samayam Malayalam 26 Jul 2018, 8:27 am
ഇസ്ലാമാബാദ്: പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ല. 272 അംഗ അസംബ്ളിയില്‍ 113 സീറ്റ് നേടി മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ തെഹ്‌രിക് - ഇ - ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മുഖ്യ എതിരാളികളായ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫിന്റെ പാകിസ്ഥാൻ മുസ്ലിം ലീഗ്‌നവാസും(പിഎംഎല്‍എന്‍) 64 സീറ്റുകളുമായി രണ്ടാമതാണ്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും ഫലം അംഗീകരിക്കില്ലെന്നും നവാസ് ഷെരീഫിന്റെ പാര്‍ട്ടി വ്യക്തമാക്കി.
Samayam Malayalam pakistan election result updates
പാകിസ്ഥാൻ; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി


ഫലത്തിനെതിരെ തെരുവിലിറങ്ങാന്‍ പി.എം.എല്‍.എന്‍ ആഹ്വാനം ചെയ്തു.. ഇപ്പോഴത്തെ നിലയില്‍ ഇമ്രാന്‍ ഖാന്‍ തന്നെ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന. പുലര്‍ച്ചെ നാല് മണിക്ക് വാര്‍ത്തസമ്മേളനം നടത്തിയ മുഹമ്മദ് റാസാ ഖാന്‍ തെരഞ്ഞെടുപ്പ് സുതാര്യമാണെന്ന് ആവകാശപ്പെട്ടു. ഫലം വൈകുന്നത് സാങ്കേതിക പ്രശ്നങ്ങള്‍ കാരണം കൊണ്ടാണെന്നും ഖാന്‍ പറഞ്ഞു. അതേ സമയം തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇമ്രാന്‍ ഖാന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ പെടുന്നു. പാകിസ്ഥാന്‍റെ ദേശീയ അസംബ്ലിയിലേക്കും പഞ്ചാബ്,സിന്ധ്,ബലൂചിസ്ഥാന്‍, ഖൈബര്‍ പക്ഹ്ത്വവഎന്നീ നാല് സംസ്ഥാന പ്രവിശ്യകളിലേക്കുമായി നടന്ന തിരഞ്ഞെടുപ്പുകളിലേക്കായി മുപ്പതോളം പാര്‍ട്ടികളിലായി 8396 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്