ന്യൂഡല്‍ഹി: കര്‍താപുര്‍ ഇടനാഴി ഉദ്ഘാടനത്തിന് മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ ഔദ്യോഗികമായി ക്ഷണിച്ചെന്ന് പാകിസ്ഥാന്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് സിഖ് മതവിശ്വാസികളെ പ്രതിനിധീകരിക്കുന്നു. ഔദ്യോഗികമായി അദ്ദേഹത്തെ ക്ഷണിക്കുകയാണ് - പാകിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി നിര്‍മ്മിക്കുന്ന ഇടനാഴി ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്ഥാന് ക്ഷണിക്കില്ല.
സിഖ് മതസ്ഥാപകന്‍ ഗുരു നാനാക്കിന്റെ അന്ത്യവിശ്രമ സ്ഥലമാണ് പാകിസ്ഥാനെ കര്താപുരിലുള്ള ദര്‍ബാര്‍സാഹിബ്. നവംബര്‍ ഒമ്പതിനാണ് ഉദ്ഘാടനം.
ഇന്ത്യൻ അതിര്‍ത്തിയിൽ നിന്ന് കര്‍താപൂര്‍ ഗുര്‍ദ്വാരാ ദര്‍ബാര്‍ സാഹിബ് വരെയുള്ള പാത നിര്‍മിക്കുന്നത് പാക്കിസ്ഥാനാണ്. സമാനമായി പാക് അതിര്‍ത്തിയിൽ നിന്ന് ദുര്‍ദാസ്പൂരിലെ ദേരാ ബാബാ നാനാക് വരെയുള്ള പാത ഇന്ത്യൻ സര്‍ക്കാര്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യൻ ഭാഗത്തുള്ള നാലുവരിപ്പാത നിര്‍മിക്കുന്നത് ദേശീയപാതാ അതോരിറ്റിയാണ്. ഈ പാത ദേശീയപാത 354ലാണ് ബന്ധിപ്പിക്കുന്നത്. ഇതിനു പുറമെ ഒരു പാസഞ്ചര്‍ ടെര്‍മിനലും നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. നവംബറിൽ ഗുരു നാനാക് ദേവിന്റെ 550-ാം ജന്മദിനത്തിലാണ് പാത തുറക്കുന്നത്.
സിഖ് മതസ്ഥാപകന്‍ ഗുരു നാനാക്കിന്റെ അന്ത്യവിശ്രമ സ്ഥലമാണ് പാകിസ്ഥാനെ കര്താപുരിലുള്ള ദര്‍ബാര്‍സാഹിബ്. നവംബര്‍ ഒമ്പതിനാണ് ഉദ്ഘാടനം.
ഇന്ത്യൻ അതിര്‍ത്തിയിൽ നിന്ന് കര്‍താപൂര്‍ ഗുര്‍ദ്വാരാ ദര്‍ബാര്‍ സാഹിബ് വരെയുള്ള പാത നിര്‍മിക്കുന്നത് പാക്കിസ്ഥാനാണ്. സമാനമായി പാക് അതിര്‍ത്തിയിൽ നിന്ന് ദുര്‍ദാസ്പൂരിലെ ദേരാ ബാബാ നാനാക് വരെയുള്ള പാത ഇന്ത്യൻ സര്‍ക്കാര്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യൻ ഭാഗത്തുള്ള നാലുവരിപ്പാത നിര്‍മിക്കുന്നത് ദേശീയപാതാ അതോരിറ്റിയാണ്. ഈ പാത ദേശീയപാത 354ലാണ് ബന്ധിപ്പിക്കുന്നത്. ഇതിനു പുറമെ ഒരു പാസഞ്ചര്‍ ടെര്‍മിനലും നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. നവംബറിൽ ഗുരു നാനാക് ദേവിന്റെ 550-ാം ജന്മദിനത്തിലാണ് പാത തുറക്കുന്നത്.