ആപ്പ്ജില്ല

ഇന്ത്യയെ ആക്രമിക്കാൻ അതിർത്തിയിൽ പാക് മിസൈൽ? കൈകോർത്ത് ചൈനയും പാകിസ്ഥാനും

ഇന്ത്യ - ചൈന ബന്ധം താറുമാറായി തുടരുന്നതിനിടെയാണ് പാക് അധിനിവേശ കശ്‌മീരിൽ മിസൈൽ സംവിധാനം സ്ഥാപിക്കാൻ പാകിസ്ഥാന് ചൈന സഹായം നൽകുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്

Samayam Malayalam 9 Oct 2020, 6:17 pm
ഇസ്ലാമാബാദ്: കിഴക്കൻ ലഡാഖ് വിഷയത്തിൽ ഇന്ത്യ - ചൈന ബന്ധം താറാമാറായി തുടരുന്നതിനിടെ പാക് അധിനിവേശ കശ്‌മീരിൽ സ്വാധീനം വർധിപ്പിക്കാൻ പാകിസ്ഥാന് ചൈന സഹായം നൽകുന്നതായി റിപ്പോർട്ട്. പാക് അധിനിവേശ കശ്‌മീരിൽ സർഫസ്-ടു- എയർ മിസൈൽ സംവിധാനം സ്ഥാപിക്കാൻ പാകിസ്ഥാന് ചൈന സഹായം നൽകുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭ്യമായതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
Samayam Malayalam ഇമ്രാൻ ഖാനും ചൈനീസ് പ്രസിഡൻ്റും. PH: TOI
ഇമ്രാൻ ഖാനും ചൈനീസ് പ്രസിഡൻ്റും. PH: TOI


Also Read: ചൈനയുടെ ലക്ഷ്യമെന്ത്? കൊവാക്‌സിൻ ദൗത്യത്തിൽ അപ്രതീക്ഷിത നീക്കം, പിന്തുണയുമായി ഷി ജിൻപിങ്

പാകിസ്ഥാന് കൂടുതൽ സഹായങ്ങൾ നൽകി തന്ത്രപ്രധാനമ സ്ഥലങ്ങളിൽ സ്വാധീനം വർധിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നത്. അതിർത്തി പ്രദേശമായ ലസാദന്ന എന്ന സ്ഥലത്താണ് മിസൈൽ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. 130തോളം പാക് സൈനികരുടെ സുരക്ഷയിൽ 40 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവർക്കൊപ്പം ചൈനീസ് ഉദ്യോഗസ്ഥരുമുണ്ട്.

മിസൈൽ സംവിധാനത്തിൻ്റെ കൺട്രോൾ റൂം ബാഗ് ജില്ലയിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ ഉദ്യോഗസ്ഥരോടൊപ്പം ചൈനീസ് ഉദ്യോഗസ്ഥരെയും അവിടെ വിന്യസിക്കുമെന്നാണ് സൂചന.
ചിനാരി, പോക്കിലെ ഹട്ടിയൻ ബാല ജില്ലയിലെ ചകോത്തി എന്നിവിടങ്ങളിലും സമാനമായ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. ചൈന - പാകിസ്ഥാൻ സൈന്യത്തെ പ്രദേശങ്ങളിൽ സംയുക്തമായി വിന്യസിക്കുകയും പ്രവർത്തനങ്ങൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്.

Also Read: പുതിയ സ്പീഷീസ്; ഭീമൻ തത്തയോട് സാമ്യമുള്ള ദിനോസറുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

ഇന്ത്യയുമായുള്ള ബന്ധം താറുമാറായി തുടരുന്നതിനിടെയാണ് ചൈന പാകിസ്ഥാന് എല്ലാവിധ പിന്തുണ നൽകുന്നത്. പാകിസ്ഥാന് സഹായം നൽകുന്നതിലൂടെ അതിർത്തിയിൽ ഒരേസമയം പലയിടങ്ങളിൽ പോർമുഖം തുറക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് ചൈന. കിഴക്കൻ ലഡാക്കിൽ ഗൽവാൻ, ഹോട് സ്പ്രിങ്സ്, പാംഗോങ് എന്നിവയ്ക്കു പുറമേ ഡെപ്സാങ്ങിനു സമീപവും ചൈന സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. ഇന്ത്യയെ സമ്മർദ്ദത്തിലാഴ്‌ത്താൻ ചൈനീസ് ഭരണകൂടം പാകിസ്ഥാനെ ഉപയോഗിക്കുന്നത് പതിവാണ്. പാകിസ്ഥാൻ്റെ സാമ്പത്തികാവസ്ഥ മുതലെടുത്താണ് ചൈനയുടെ നീക്കം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്