കെയ്റോ: ട്രംപ് ഭരണകൂടത്തിന്റെ ‘ജറുസലേം തീരുമാനം’ ഏറ്റവും വലിയ കുറ്റകൃത്യമാണെന്നു പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള യുഎസിന്റെ തീരുമാനം രാജ്യാന്തര നിയമത്തിന്റെ ലംഘനമാണ്.
അമേരിക്കൻ നഗരമെന്നപോലെയാണു യുഎസ് ജറുസലേമിനെ എടുത്തു ഇസ്രയേലിനു നൽകിയത്. എല്ലാ നിയമങ്ങളും യുഎസ് മറികടന്നു. സയണിസ്റ്റ് മൂവ്മെന്റിന്’ ഒരു സമ്മാനം എന്ന നിലയിലാണു ട്രംപ് ജറുസലേം വിഷയത്തിൽ തീരുമാനം എടുത്തത്.
മധ്യപൂർവേഷ്യയിലെ സമാധാനശ്രമങ്ങളിൽ ഇസ്രയേലിനു അനുകൂലമായി യുഎസ് ഇടപെടുന്നത് അംഗീകരിക്കാനാകില്ല. ജറുസലേം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കാതെ ഒരു സമാധാനവും സ്ഥിരതയും മധ്യപൂർവേഷ്യയിൽ ഉണ്ടാകില്ലെന്നും അബ്ബാസ് വ്യക്തമാക്കി.
അമേരിക്കൻ നഗരമെന്നപോലെയാണു യുഎസ് ജറുസലേമിനെ എടുത്തു ഇസ്രയേലിനു നൽകിയത്. എല്ലാ നിയമങ്ങളും യുഎസ് മറികടന്നു. സയണിസ്റ്റ് മൂവ്മെന്റിന്’ ഒരു സമ്മാനം എന്ന നിലയിലാണു ട്രംപ് ജറുസലേം വിഷയത്തിൽ തീരുമാനം എടുത്തത്.
മധ്യപൂർവേഷ്യയിലെ സമാധാനശ്രമങ്ങളിൽ ഇസ്രയേലിനു അനുകൂലമായി യുഎസ് ഇടപെടുന്നത് അംഗീകരിക്കാനാകില്ല. ജറുസലേം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കാതെ ഒരു സമാധാനവും സ്ഥിരതയും മധ്യപൂർവേഷ്യയിൽ ഉണ്ടാകില്ലെന്നും അബ്ബാസ് വ്യക്തമാക്കി.