മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടാനുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആവശ്യത്തിനു പിന്നാലെയുണ്ടായ വിവാദത്തിൽ യുഎസ് സർക്കാർ സംവിധാനം ഭാഗികമായി സ്തംഭിച്ചു. മതിൽ നിർമിക്കാനായി അഞ്ച് ബില്യൺ ഡോളർ വകയിരുത്തണമെന്നാണ് ട്രംപിൻ്റെ ആവശ്യം. ബിൽ പാസാകാതെ ഭരണപ്രതിസന്ധി തുടർന്നാൽ വിവിധ മേഖലകളുട പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചേക്കും. പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി ബില്ലിനെതിരായതാണ് പ്രതിസന്ധിയുടെ കാരണം. 100 അംഗങ്ങളുള്ള സെനറ്റിൽ 60 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ബിൽ പാസാകൂ. എന്നാൽ ഭരണപക്ഷമായ 51 റിപബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ മാത്രമാണ് ബില്ലിനുള്ളത്. ഡെമോക്രാറ്റുകളുടെ പിന്തുണയില്ലാതെ ന്യൂക്ലിയർ ഓക്ഷൻ പ്രകാരം ബിൽ പാസാക്കണമെന്ന് റിപബ്ലിക്കൻ സെനറ്റർമാരുടെ യോഗത്തിൽ ട്രംപ് ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ ഇതിന് തയ്യാറായിട്ടില്ല. ബില്ല് നേരത്തെ ജനപ്രതിനിധി സഭയിൽ പാസായിരുന്നു.
അതേസമയം, ഡെമോക്രാറ്റിക് അംഗങ്ങൾ നിസ്സഹകരണവുമായി മുന്നോട്ട് പോകുകയാണെങ്കിൽ സർക്കാർ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭരണസ്തംഭനമുണ്ടായാൽ ലക്ഷക്കണക്കിന് ജീവനക്കാർക്ക് ശമ്പളം മുടങ്ങുമെന്നും ആഭ്യന്തര സുരക്ഷ, നീതിന്യായം, ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
അതേസമയം, ഡെമോക്രാറ്റിക് അംഗങ്ങൾ നിസ്സഹകരണവുമായി മുന്നോട്ട് പോകുകയാണെങ്കിൽ സർക്കാർ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭരണസ്തംഭനമുണ്ടായാൽ ലക്ഷക്കണക്കിന് ജീവനക്കാർക്ക് ശമ്പളം മുടങ്ങുമെന്നും ആഭ്യന്തര സുരക്ഷ, നീതിന്യായം, ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.