ന്യൂഡല്‍ഹി: പാകിസ്ഥാന്‍ തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങളില്‍ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിക്ക് മുന്‍തൂക്കം. പാകിസ്ഥാനിലെ പ്രധാനപ്പെട്ട നാല് വാര്‍ത്താ ചാനലുകള്‍ ഇമ്രാന്‍റെ പാര്‍ട്ടി 94 മുതല്‍ 102വരെ സീറ്റുകള്‍ സ്വന്തമാക്കുമെന്ന് പ്രവചിക്കുന്നു. നിലവിലെ ഭരണകക്ഷിയായ ഷരീഫിന്‍റെ പാര്‍ട്ടി 40 മുതല്‍ 58 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. 15 ശതമാനം മാത്രം വോട്ടുകളെ നിലവില്‍ എണ്ണിയിട്ടുള്ളൂ, ഈ പ്രവചനങ്ങള്‍ കൃത്യമാണോ എന്നത് അറിയാന്‍ സമയം എടുക്കുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന സൂചന.
പാകിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പില്‍ പോളിങ് ഇന്നുതന്നെ അവസാനിച്ചു. ഇന്ന് രാത്രിയോടെ ഫലം അറിയാം. തെരഞ്ഞെടുപ്പ് ദിവസം നടന്ന അക്രമങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടു. ബലൂച്ചിസ്ഥാനിലാണ് ചാവേര്‍ സ്ഫോടനം നടന്നത്. ഡെപ്യൂട്ടി ഇൻസ്പെക്ടര്‍ ജനറലിന്‍റെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു സ്ഥോടനമെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തു.
പതിനൊന്നാം പൊതുതെരഞ്ഞെടുപ്പാണ് പാകിസ്ഥാനില്‍ നടക്കുന്നത്. 849 സീറ്റുകളിലേക്ക് 12570 മത്സരാര്‍ഥികള്‍ വോട്ടുതേടുന്നു. 106 ദശലക്ഷം പേരാണ് വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളവര്‍.
ഷഹബാസ് ഷരീഫിന്‍റെ പാകിസ്ഥാന്‍ മുസ്ലീം ലീഗ് - നവാസ്, ബിലവാല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ്‍ പാര്‍ട്ടി, മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്‍റെ പിറ്റിഐ എന്നിവയാണ് മത്സരിക്കുന്ന പാര്‍ട്ടികള്‍.
പാകിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പില്‍ പോളിങ് ഇന്നുതന്നെ അവസാനിച്ചു. ഇന്ന് രാത്രിയോടെ ഫലം അറിയാം. തെരഞ്ഞെടുപ്പ് ദിവസം നടന്ന അക്രമങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടു. ബലൂച്ചിസ്ഥാനിലാണ് ചാവേര്‍ സ്ഫോടനം നടന്നത്. ഡെപ്യൂട്ടി ഇൻസ്പെക്ടര്‍ ജനറലിന്‍റെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു സ്ഥോടനമെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തു.
പതിനൊന്നാം പൊതുതെരഞ്ഞെടുപ്പാണ് പാകിസ്ഥാനില്‍ നടക്കുന്നത്. 849 സീറ്റുകളിലേക്ക് 12570 മത്സരാര്‍ഥികള്‍ വോട്ടുതേടുന്നു. 106 ദശലക്ഷം പേരാണ് വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളവര്‍.
ഷഹബാസ് ഷരീഫിന്‍റെ പാകിസ്ഥാന്‍ മുസ്ലീം ലീഗ് - നവാസ്, ബിലവാല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ്‍ പാര്‍ട്ടി, മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്‍റെ പിറ്റിഐ എന്നിവയാണ് മത്സരിക്കുന്ന പാര്‍ട്ടികള്‍.