ആപ്പ്ജില്ല

സെന്‍റ് പീറ്റേഴ്‍സ് സ്‍ക്വയറില്‍ ഒറ്റയ്ക്ക് മാര്‍പ്പാപ്പ; ലോകത്തിനായി അസാധാരണ പ്രാര്‍ഥന

ആയിരക്കണക്കിനാളുകള്‍ക്ക് മുന്നില്‍ പ്രാര്‍ഥന നടത്തുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ സെന്‍റ് പീറ്റേഴ്‍സ് സ്‍ക്വയറിലേക്ക് തനിച്ച് നടന്നുവന്നാണ് അസാധാരണമായ പ്രാര്‍ഥന നടത്തിയത്. ഇറ്റലിയില്‍ കൊവിഡ് മരണം 9000 കടന്നതിന് പിന്നാലെയായിരുന്നു ഈ അപൂര്‍വമായ പ്രാര്‍ഥന.

Samayam Malayalam 28 Mar 2020, 4:14 pm

Samayam Malayalam pope

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‍സ് സ്‍ക്വയറില്‍ ഏകനായെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലോകത്തിനായി പ്രാര്‍ഥന നടത്തി. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയില്‍ ലോകം മുഴുവന്‍ വിറച്ചുനില്‍ക്കുമ്പോഴാണ് മാര്‍പ്പാപ്പ തനിച്ചെത്തി പ്രാര്‍ഥന നടത്തിയത്.

Also Read: കൊറോണ വൈറസ്: ഒരാഴ്‍ച കൊണ്ട് സ്‍പെയിന്‍ മരണഭൂമിയായതെങ്ങനെ ?

ആളൊഴിഞ്ഞ സെന്‍റ് പീറ്റേഴ്‍സ് സ്‍ക്വയറില്‍ നിന്ന് മാര്‍പ്പാപ്പ അസാധാരണമാം വിധം ലോകത്തോടായി സംസാരിച്ചു. നാമെല്ലാം ഇന്ന് ഒരോ കപ്പലിലാണ്.- മാര്‍പ്പാപ്പ വത്തിക്കാനോടും ഇറ്റലിയോടും ലോകത്തോട് മുഴുവനുമായി പറ‌ഞ്ഞു.

ഈ പകര്‍ച്ചവ്യാധി നമ്മുടെ ജീവനെടുക്കും. അത് കടന്നുപോകുന്ന വഴികളില്ലാം നിശബ്‍ദത നിറയ്ക്കും. നമ്മള്‍ ഭയപ്പെട്ടവരും നഷ്‍ടപ്പെട്ടവരുമാണെന്ന് തിരിച്ചറിയും.- മാര്‍‍പ്പാപ്പ പറഞ്ഞു. പകര്‍ച്ചവ്യാധി കാലത്തെ അസാധാരണ പ്രാര്‍ഥന എന്നാണ് വത്തിക്കാന്‍ ഇതിനെ വിശേഷിപ്പിച്ചത്.

Also Read: കൊവിഡ് -19: 10 മിറ്റില്‍ രോഗമുണ്ടോയെന്നറിയാം; പുതിയ ടെസ്റ്റ് കിറ്റ് വരുന്നു; വില ഒരു ഡോളര്‍

ഇറ്റലിയില്‍ മരണം 9000 കടന്നപ്പോള്‍ അധികൃതര്‍ നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു മാര്‍പ്പാപ്പയുടെ അസാധാരണ പ്രാര്‍ഥന.

സെന്‍റ് പീറ്റേഴ്‍സ് ബസിലിക്കയിലേക്ക് തനിച്ചാണ് മാര്‍പ്പാപ്പ നടന്നുവന്നത്. സ്‍ക്വയറില്‍ ഒറ്റയ്‍ക്കിരുന്ന് സംസാരിച്ചു. സാധാരണ മാര്‍പ്പാപ്പ ബസിലിക്കയിലെത്തുമ്പോള്‍ ആയിരക്കണക്കിന് ആളുകളാണ് ഉണ്ടാവുക. എന്നാല്‍ കൊറോണ വൈറസിന് മുന്നില്‍ വിറച്ചുനില്‍ക്കുന്ന ഇറ്റലിയില്‍ ഇന്ന് ആരും തന്നെ വീടുകള്‍ക്ക് പുറത്തിറങ്ങുന്നില്ല.

Also Read: ഓസോണ്‍ പാളി, വായു മലിനീകരണം... കൊറോണ ഭീതിയ്ക്കിടയില്‍ ലോകത്തിന് ആശ്വാസമായി ചില വാര്‍ത്തകള്‍

നമ്മളെല്ലാവരും ഒരേ കപ്പലിലാണെന്ന് തിരിച്ചറിയണം. എല്ലാവരും തകര്‍ക്കപ്പെട്ടവരാണ്. എന്നാല്‍ നമ്മള്‍ ഒരുമിച്ച് തുഴയണം, പരസ്‍പരം ആശ്വസിപ്പിക്കണം.-മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.

വൈറസ് പ്രതിരോധത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‍സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ മാര്‍പ്പാപ്പ അഭിനന്ദിച്ചു. പകര്‍ച്ചവ്യാധിക്കിടയില്‍ ജനങ്ങളെ സഹായിക്കന്ന സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ട്രാന്‍സ്‍പോര്‍ട്ട് ജീവനക്കാര്‍, പോലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും മാര്‍പ്പാപ്പ അഭിനന്ദിച്ചു. അവരാരും സമ്പന്നരോ പ്രശസ്‍തരോ അല്ലെന്നും എന്നാല്‍ നമ്മുടെ കാലത്തെ നിര്‍ണയിക്കുന്നത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്