ആപ്പ്ജില്ല

G20 Summit: പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ഉച്ചകോടിക്കിടെ വിവിധ ലോകനേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍, അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് എന്നിവരക്കമുള്ള നേതാക്കളുമായാണ് വിവിധ വിഷയങ്ങളില്‍ മോദി ആശയവിനിമയം നടത്തുക

Samayam Malayalam 22 Jul 2019, 4:30 pm
ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുലര്‍ച്ചെ ജപ്പാനിലെത്തി. കാന്‍സായി അന്താരാഷ്ട വിമാനത്താവളത്തിലെത്തിയ മോദിയ്ക്ക് വലിയ സ്വാകരണമാണ് ലഭിച്ചത്. ജപ്പാനിലെ ഒസാക്കയില്‍ വെച്ചാണ് ഈ വര്‍ഷത്തെ ജി 20 ഉച്ചകോടി നടക്കുന്നത്.
Samayam Malayalam modi-in-japan


വിവിധ ലോകനേതാക്കളുമായി ഉച്ചകോടിക്കിടെ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് അടക്കമുള്ള ലോകനേതാക്കളുമായി വിവിധ വിഷയങ്ങളില്‍ നരേന്ദ്ര മോദി ആശയവിനിമയം നടത്തും. ഇന്ത്യന്‍ വിദേശ കാര്യ ഉദ്യോഗസ്ഥരും മോദിക്കൊപ്പമുണ്ട്.

സാങ്കേതികവിദ്യ, സ്ത്രീ ശാക്തീകരണം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കൽ എന്നിവയാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ പ്രധാന അജണ്ടകൾ. 2022-ൽ നടക്കാൻ പോകുന്ന ജി 20 ഉച്ചകോടിയുടെ ആതിഥേയരാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഒസാക്കയിലെ ഉച്ചകോടി ഇന്ത്യക്ക് നിർണായകമാണ്.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിൽ സന്ദര്‍ശനം നടത്തിയിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഈ പശ്ചാത്തലത്തിൽ ട്രംപ്-മോദി കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. നരേന്ദ്ര മോദിയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയ പോംപെയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായും പ്രത്യേകം ചര്‍ച്ച നടത്തി. വ്യവസായം, ഊർജ്ജം തുടങ്ങിയ മേഖലകളിലാണ് ചർച്ച നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്