ആപ്പ്ജില്ല

ഭീകരാക്രമണം: പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് അമേരിക്ക

ഭീകരവാദികൾക്ക് അഭയം കൊടുക്കുന്നത് പാകിസ്ഥാനാണെന്ന് അമേരിക്ക. പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനവുമായി നേരത്തെ തന്നെ ഇന്ത്യയും രംഗത്തെത്തിയിരുന്നു. ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിൻെറ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

Samayam Malayalam 15 Feb 2019, 12:39 pm

ഹൈലൈറ്റ്:

  • പാകിസ്ഥാന് മുന്നറിയിപ്പ് നൽകി അമേരിക്ക
  • തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യയുമായി ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.
  • ഇത് കൂടുതൽ ശക്തമായി തുടരുമെന്നും വൈറ്റ് ഹൗസ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
വാഷിങ്ടൺ: പുൽവാമ ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ പാകിസ്ഥാന് അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പ്. ഭീകരവാദികൾക്ക് അഭയം കൊടുക്കുന്നത് പാകിസ്ഥാനാണ്. എത്രയും പെട്ടെന്ന് ഇത് അവസാനിപ്പിക്കണം, വൈറ്റ് ഹൗസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യയുമായി ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടുതൽ ശക്തമായി തുടരുമെന്നും വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പത്രക്കുറിപ്പിൽ അറിയിച്ചു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിൻെറ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനവുമായി നേരത്തെ തന്നെ ഇന്ത്യയും രംഗത്തെത്തിയിരുന്നു. ജെയ്ഷെ മുഹമ്മദാണ് ഹീനമായ ഈ പ്രവൃത്തിയ്ക്ക് പിന്നിലെന്നും സംഘടനയുടെ തലവനായ മസൂദ് അസറിന് പാക്കിസ്ഥാൻ സര്‍വ്വസ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

ജെയ്ഷെ മുഹമ്മദിന് ഐക്യരാഷ്ട്രസംഘടനയും മറ്റനേകം രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ സൂചിപ്പിച്ചു.

ജയ്ഷെ മുഹമ്മദ് തലവൻ മസൂദിനെ ഭീകരനായി പ്രഖ്യാപിച്ച യുഎൻ സുരക്ഷാ കൗൺസിലിന്‍റെ 1267 സാങ്ഷൻ കമ്മിറ്റിയുടെ നിര്‍ദേശത്തെ പിന്തുണയ്ക്കണമെന്ന് ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്നതായും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാനിൽ നിരോധിക്കണമെന്ന് ആവശ്യപ്പെടണമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്